Oct 20, 2024

ചിതലുപിടിച്ച യഹൂദ ഭയവും ചിന്നിചിതറുന്ന പലസ്തീനികളും

മിഡിലീസ്റ്റിൻ്റെ പുരാതനവും ആധുനികവുമായ ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഒരു ചെറിയ ഭൂപ്രദേശമാണ് ഫലസ്തീൻ. പ്രധാന സെമിറ്റിക് മതങ്ങൾ പ്രാധാന്യം നൽകുന്നതിനാലും ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലുള്ള വിലയേറിയ ഭൂമിശാസ്ത്രപരമായ ക്രോസ്റോഡിൽ സ്ഥിതി ചെയ്യുന്നതിനാലും പലസ്തീനിൻ്റെ ചരിത്രം തുടരെ തുടരെ രാഷ്ട്രീയ സംഘർഷങ്ങളാലും അക്രമാസക്തമായ ഭൂമി പിടിച്ചെടുക്കലുകളാലും അടയാളപ്പെട്ടതാണ്

ലോകത്ത് ഫലസ്തീനെ കുറിച്ച് അറിയാത്തവരുണ്ടാകില്ല, സയണിസ്റ്റ് ഭീകരരുടെ ഭീകരമായ പൊട്ടിത്തെറികൾക്കിടയിൽ പലസ്തീനികളുടെ ചിന്തിയ രക്തം, ചിന്നിചിതറിയ ശരീരഭാഗങ്ങൾ, നിലവിളികൾ, കണ്ണുനീർ എന്നിവ വർഷങ്ങളായി ലോകം നിസ്സഹരായി കണ്ടുകൊണ്ടിരിക്കുന്നു, അല്ല, അവഗണിച്ചുകൊണ്ടിരിക്കുന്നു. ഒലിച്ചിറങ്ങിയ രക്തവും ചിന്നിചിതറിയ ശരീരവും മനുഷ്യരുടേതാണെന്ന് അറിയാത്തതിനാലല്ല, നിലവിളികളുടെ ഭാഷ മനസ്സിലാകത്തത് കൊണ്ടല്ല, കൊലയാളി ഭീകരൻ പാശ്ചാത്യർ പാലൂട്ടി വളർത്തിയവനാണ്, ആയതിനാൽ മൗനികളാകുന്നതും പ്രശ്നപരിഹാരങ്ങൾക്ക് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചർച്ചകളുമായ് ലക്ഷ്യമില്ലാതെ അവശേഷിപ്പിക്കുന്നതും.

ഫലസ്തീനികളിൽ നിന്നുയരുന്ന നിലവിളികൾക്ക് ഒരു പരിഭാഷ ആവശ്യമില്ല. ഒന്നിനുപുറകെ ഒന്നായി വേട്ടയാടപ്പെടുമ്പോൾ ദുരന്തത്തിൻ്റെ തീവ്രത ഒരു വിഷ്വലായി തുടരെ തുടരെ നുമുക്ക് മുന്നിലെ സ്ക്രീനിൽ മാറിമറിയുമ്പോൾ മനസ്സിനത് ഒരു സാധാരണ പ്രതിഭാസമായ് മാത്രം അവശേഷിക്കുന്നു. ചില ലോകരാഷ്ട്രങ്ങളിൽ നിന്നുയരുന്ന ചിതറിയ ദുർബലമായ ശബ്ദങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു തരത്തിലും സംരക്ഷണമില്ലാത്ത സമൂഹം, മിസൈൽ സ്ഫോടനങ്ങൾ നിശബ്ദമാകുമ്പോൾ ആംബുലൻസുകൾ അലമുറയിടുന്നു, മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവരിലെ സമയ സൂചിക മാത്രമാണ്, അടുത്ത ഊഴവും കാത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ജനത!

ഫലസ്തീൻ ഭൂമിയുടെ അധിനിവേശം ആരംഭിച്ച 1948 മുതൽ ഫലസ്തീനികളെ ഇല്ലാതാക്കുന്നതിനും ഭൂപടത്തിൽ നിന്ന് മായ്‌ക്കുന്നതിനുമുള്ള വ്യവസ്ഥകൾ സയണിസ്റ്റുകൾ തയ്യാറാക്കിയിരിക്കുന്നു. അതിൻ്റെ കാതൽ പാശ്ചാത്യർ ഒരുക്കികൊടുത്ത കൊളോണിയൽ പ്രോജക്റ്റാണ്, അത് ഒരു സമൂഹത്തെ അവരുടെ ഭൂമിയിൽ നിന്ന് നീക്കം ചെയ്യുന്നു, ഒപ്പം അന്യദേശവാസികളെ കുടിയേറ്റത്തിന് പ്രോത്സാഹിപ്പിക്കുകയും സൗകര്യമൊരുക്കുകയും ചെയ്യുന്നു. എന്താണ് പലസ്തീനികൾ ചെയ്ത അപരാധം? ഒരു ആധുനിക മതത്തെയും അവരുടെ സംസ്കാരവും ഭാഷയും സ്വീകരിച്ചെന്നല്ലാതെ അതിക്രമിച്ച് വന്നവരല്ല, പുരാതന കാലത്ത് ഈജിപ്തുകാർ, മെസൊപ്പൊട്ടേമിയൻ, അനറ്റോലിയൻ ജനതകളുമായി വിപുലമായി ഇടകലർന്ന പുരാതന കനാന്യരിൽ നിന്നാണ് ഫലസ്തീനികൾ വന്നതെന്ന് പുരാവസ്തുപരവും ജനിതകവുമായ പഠനങ്ങൾ തെളിയിക്കുന്നു. അത്തരം പഠനങ്ങളിൽ പുരാതന നിവാസികളുടെ ഫലസ്തീൻ എന്ന രാജ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ഇസ്രായേൽ എന്നൊരൂ അധിനിവേശ രാജ്യം മിത്തുകളെ അടിസ്ഥാനമാക്കി സയണിസ്റ്റ് ഗൂഢാലോചനയിൽ അതിക്രമിച്ചുണ്ടാക്കിയതാണ് എന്ന് ബോധ്യപ്പെടും.

ഗ്രീക്കുകാരാണ് ഫിലിസ്ത്യരുടെ ദേശം എന്ന് ആദ്യമായി ഉപയോഗിച്ചത്. ബിസി പന്ത്രണ്ടാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ കടലിനും ഇറാഖിനും ഈജിപ്തിനും സിറിയക്കും ഇടയിലുള്ള പ്രദേശം,  ഒരു പരമ്പരാഗത പ്രദേശത്തെ സൂചിപ്പിക്കാനുള്ള പൊതുവായ പദമായി പലസ്തീൻ എന്ന പേര് വളരെ കാലമായി ഉപയോഗിക്കുന്നു. പലസ്തീന്റെ കിഴക്കുഭാഗത്തുള്ള സുഗന്ധമുള്ളത് എന്നർത്ഥം വരുന്ന ജെറിക്കോം എന്ന നഗരം ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ്. വൃത്താകൃതിയിലുള്ള വീടുകൾ കളിമണ്ണും വൈക്കോലും ചേർത്തുണ്ടാക്കിയ ഇഷ്ടികയിൽ നിർമ്മിച്ച മേൽക്കൂരയോട് കൂടിയ വീടുകൾക്ക് ഗോവണിയും അകത്തും പുറത്തും അടുപ്പുകളും.  യുനെസ്കോയുടെ പട്ടികയിൽ ലോക പൈതൃക സൈറ്റായും കൂടാതെ "ഏറ്റവും പഴയ കോട്ടയുള്ള നഗരം" എന്ന് വിശേഷിപ്പിക്കപ്പെട്ടു. 

ജസീറത്തുൽ അറബിൽ നിന്ന് ശുദ്ധജല സൗകര്യം തേടി പാലായനം ചെയ്ത ഗോത്രങ്ങൾ അനേകമുണ്ട്. അവരിൽ ചിലർ സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഭാഗത്തേക്ക് നീങ്ങി. ഈ പാലായകരിൽ കനാനികൾ പലസ്തീൻ താഴ്‌വരയിലും യാബീസികൾ ജറുസലേമിൻ്റെ ഭാഗത്തും ഫിനിഷ്യരും അമൂറികളും പലസ്തീനിലെ പർവതങ്ങളിലും താമസമുറപ്പിച്ചു. ഇങ്ങനെ പലസ്തീൻ ഇപ്പറഞ്ഞ ഗോത്രങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. ഈ ഗോത്രങ്ങളുടെയും പലസ്തീനിൽ അവർ താമസിക്കുന്ന സ്ഥലങ്ങളുടെയും മുഴുവൻ പേരുകൾ പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിൻബലത്തോടുകൂടി ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാർ പലസ്തീനെ 'കനാൻ ദേശം' എന്ന് വിളിക്കുന്നത്. 

ബാബിലോണിയയിൽ ജനിച്ച ഇബ്രാഹീം നബി കനാൻ ദേശത്തേക്ക് കുടിയേറി, അദ്ദേഹത്തിൻ്റെ മകൻ ഇസ്ഹാഖ് നബിയുടെ മകനായ യഅ്കൂബ് നബിയുടെ ഇളയപുത്രൻ യൂസുഫ് നബി ഈജിപ്തിൽ എത്തിച്ചേരുകയും അവിടെ ഭക്ഷണവിതരണ ചുമതലയിലാവുകയും ചെയ്ത സന്ദർഭത്തിലാണ് കനാനിലെ കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും ഉണ്ടായത്. ആ സന്ദർഭത്തിലാണ് യഅ്കൂബ് നബിയും അദ്ദേഹത്തിൻ്റെ പുത്രന്മാരും മകൻ യൂസുഫിൻ്റെ ക്ഷണപ്രകാരം ഈജിപ്തിലേക്ക് കുടിയേറുന്നത്. അവിടെ പന്ത്രണ്ട് മക്കളിൽ നിന്നായ് പന്ത്രണ്ട് ഗോത്രങ്ങൾ രൂപം കൊണ്ടു. ഇസ്രായേല്യർ എന്നറിയപ്പെടുന്ന ഇവർ യഅ്കൂബ് എന്ന ഗോത്രപിതാവിൻ്റെ പിൻഗാമികളാണ്. അവരെയാണ് പിന്നീട് മൂസാനബി പലസ്തീനിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്. ആ യാത്രയിൽ ഖിദ്ർ (അ) മൂസനബി (അ)യെ സന്ദർശിക്കുമ്പോൾ മൂസാനബിയുടെ സഹായിയാണ് വർത്തിച്ച യുഷ ആണ് മൂസാനബിയുടെ പിൻഗാമിയായി ഇസ്രായേല്യരെ യുദ്ധത്തിലൂടെ പലസ്തീനിലേക്ക് എത്തിക്കുന്നത്. ശേഷം ഒരു സാധാരണ ഇടയനായിരുന്ന ദാവൂദ് നബിയാണ് അധികാരത്തിലെത്തുകയും ഫലസ്തീനെ പൂർണ്ണമായും തൻ്റെ കീഴിലാക്കുന്നതും. അദ്ദേഹം ജറുസലേമിനെ കേന്ദ്രമാക്കി ഭരിച്ചു, ശേഷം അദ്ദേഹത്തിൻ്റെ മകനായ സുലൈമാൻ നബി ഭരണം ഏറ്റെടുത്തു. സുലൈമാൻ നബിക്ക് ശേഷം രാജ്യം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു, വടക്കൻ രാജ്യം, ഇസ്രായേൽ എന്നും തെക്കൻ രാജ്യം, യഹൂദ എന്നും വിളിക്കപ്പെട്ടു. വടക്ക് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ പത്തും ചേർന്നതാണ്, തെക്കൻ രാജ്യം യഹൂദയും ബെഞ്ചമിനും ചേർന്നതായിരുന്നു. വടക്കൻ ഇസ്രായേലിലേക്കാണ്  പ്രവാചകൻ ഇല്ല്യാസ്, അൽയസഅ്, യൂനുസ്, സക്കറിയ, യഹ്‍യ എന്നീ പ്രവാചകന്മാർ വന്നതും ശേഷം ഇമ്രാൻ്റെ മകൾ മറിയം ബീവിയുടെ മകനായ് ഈസ നബിയും വന്നത്. 

ജൂതന്മാരിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി ഒരു പുതിയ മതത്തെ രൂപപ്പെടുത്തിയിട്ടില്ല, അവരിലെ തിന്മക്കെതിരെ നിലകൊണ്ടു, പ്രബോധനത്തിൽ അജാതിയരെ കൂടി ക്ഷണിച്ചത് ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവർ എന്ന് വിശ്വസിച്ചിരുന്ന യഹൂദർക്ക് സ്വീകാര്യമായില്ല, അവർ ഇസാ നബിയെ എതിർത്തു ക്രൂശിക്കാൻ ശ്രമിച്ചു, അല്ലാഹു അദ്ദേഹത്തെ ഉയർത്തി. ഈസാനബിയെ ഒരിക്കൽ പോലും ദർശിക്കാത്ത പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനോ യേശുവിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുയായിയോ സഹചാരിയോ ആയിരുന്നില്ല പൗലോസ്, യഹൂദ റബ്ബിയും പ്രമുഖ യഹൂദറബ്ബി ഗമാലിയേലിന്റെ ശിഷ്യൻ കൂടിയായിരുന്നു പൌലോസ്. ഈ പൗലോസിൻ്റെ റോമൻ ബന്ധത്തിലൂടെയാണ് റോമൻ വിശ്വാസാചാരങ്ങൾ അവരിലേക്ക് വന്നു ചേർന്നതും ഒരു ക്രൈസ്തവ മതം രൂപപ്പെട്ടതും. റോമൻ സാമ്രാജ്യത്തിൻ്റെ ക്രൈസ്തവവൽക്കരണത്തോടെ ക്രൈസ്തവർ ശക്തിപാപിച്ചു. വിജാതീയർ, ജൂതന്മാർ, സമരിയക്കാർ എന്നിവരുടെ പരിവർത്തനം കാരണം റോം, ബൈസൻ്റൈൻ പാലസ്തീൻ എന്നിവിടങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ് രൂപപ്പെട്ടു.

ജനങ്ങളിൽ വലിയ തോതിൽ പല ഘട്ടങ്ങളായി പരിവർത്തനം നടക്കുകയും സ്വീകാര്യമായ വിശ്വാസത്തിൽ എത്തിചേരുകയും ചെയ്തതിനാൽ പലസ്തീനിലെ യഹൂദരുടെ എണ്ണം ഗണ്യമായ് കുറഞ്ഞു. കൂടാതെ ഈജിപ്തിൻ്റെയും ബാബിലോണിക്കാരുടെയും അക്രമണങ്ങൾക്ക് പലസ്തീൻ ഇരയായി. സകരിയ നബിക്ക് ശേഷം ബാബിലോണിയക്കാരുടെ അതി ഭീകരമായ അക്രമണത്തിൽ നല്ലൊരൂ ശതമാനം യഹൂദർ കൊല്ലപ്പെടുകയും സുലൈമാൻ നബി പണിത പള്ളിയും തോറയുടെ എല്ലാ പതിപ്പും തീയിട്ട് നശിപ്പിക്കുകയും ചെയ്തു, അവിടേന്ന് രക്ഷപ്പെട്ട് മറ്റു ദേശങ്ങളിലേക്ക് കുടിയേറിയവർ ഒഴികെ ജറുസലേമിൽ അവശേഷിച്ച യഹൂദരെ ബാബിലോണിയയിലേക്ക് തടവിലായ് കൊണ്ടുപോവുകയും ചെയ്ത്, കാലങ്ങൾക്ക് ശേഷമാണ് അവർ മോചിതരായത്. ശേഷം റോമക്കാരായ ക്രൈസ്തവരുടെ അക്രമണത്തിലും യഹൂദർ കൊല്ലപ്പേടുകയും ചിലർ ലോകത്തിൻ്റെ പല ഭാഗത്തേക്ക് കുടിയേറുകയും ചെയ്തു. റോമാ ചക്രവർത്തിയായ ടൈറ്റ്‌സ് ജറുസേലേം പിടിച്ചെടുത്തപ്പോൾ ജൂതന്മാരെ പലസ്തീനിന്റെ മണ്ണിൽനിന്ന് പൂർണ്ണമായി പുറത്താക്കിയിരുന്നു. ഫ്രാങ്കുകളുടെ രാജാവായിരുന്ന ഡാങ്കോബർട്ട് ജൂതന്മാരെ പുറത്താക്കിയതും ഹെറാക്ലിയസ് ചക്രവർത്തി ജൂതന്മാരുടെ ആരാധനാലയങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതും, അങ്ങനെ ജൂതന്മാർക്ക് എറ്റവും കൂടുതൽ നാശനഷ്ടങ്ങൾ തീർത്തതും അക്രമിച്ചതും അന്നത്തെ ക്രൈസ്തവ ലോകമാണ്.

ശേഷം മുഹമ്മദ് നബിയിലൂടെ ഇസ്ലാം വ്യാപിക്കുകയും മിഡീലീസ്റ്റ് രാജ്യങ്ങൾ ഇസ്ലാമിന് കീഴിലാവുകയും ചെയ്തു.  ഏഴാം നൂറ്റാണ്ടിൽ അറബ് റാഷിദൂണുകൾ പ്രദേശം കീഴടക്കി, അവർക്ക് ശേഷം ഉമയ്യദ് , അബ്ബാസി, ഫാത്തിമി എന്നിവയുൾപ്പെടെ മറ്റ് അറബ് മുസ്ലീം രാജവംശങ്ങൾ അധികാരത്തിൽ വരികയും കാലക്രമേണ പലസ്തീനികൾ അറബ് ഭാഷയും സംസ്കാരവും സ്വീകരിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. എങ്കിലും വൻതോതിലുള്ള ഇസ്ലാമികവൽക്കരണ പ്രക്രിയ വളരെ പിന്നീടാണ് നടന്നത്, ഒരുപക്ഷേ മംലൂക്ക് കാലഘട്ടത്തിലായിരിക്കും. ഉസ്മാനിയ ഖിലാഫത്ത് ജൂതരെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ടെർക്കുകളെയും ഗ്രീക്കുകാരെയും ആർമേനിയക്കാരെയും അറബികളെയുമെല്ലാം കൂട്ടിയിണക്കിയുള്ള ഭരണ രീതിയായിരുന്നു, മൂന്ന് മത വിഭാഗങ്ങളുടെ പുണ്യ ദേശങ്ങളായി പരിഗണിച്ചുകൊണ്ട് പൊതുവായി അറബ് ഭാഷയിലൂന്നിയ സംസ്‌കാരമായിരുന്നു. റഷ്യ ഉൾപ്പെടെയുള്ള ക്രൈസ്തവ രാജഭരണം നിലനിൽക്കുന്ന രാജ്യങ്ങളിൽ നന്ന് പുറത്താക്കപ്പെട്ട ജൂതർക്ക് പലസ്തീൻ തുടങ്ങി ഉസ്മാനിയ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ ഇസ്താംബൂളിൽ വരെ അഭയം നൽകിയിരുന്നു.  ജൂതമതവിശ്വാസികൾ അപമാനിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ അവരോട് കരുണ കാണിച്ചത് മുസ്ലീം ഭരണാധികാരികളായിരുന്നു. സ്‌പെയിനിൽ ഇസ്ലാമിക ഭരണം അവസാനിച്ചപ്പോൾ ജൂതമതവിശ്വാസികൾക്ക് അവിടം വിട്ടുപോകുകയോ ക്രിസ്തുമതത്തിൽ ചേരുകയോ വേണ്ടിവന്നുവെന്ന ചരിത്രം കൂടി മനസ്സിലാക്കിയാൽ ഇസ്ലാമിക ലോകം ജൂതന്മാർ തുടങ്ങിയ ഇതര മതവിശ്വസികളെ എത്ര സൗഹാർദപൂർവ്വമായിരുന്നു സ്വീകരിച്ചത് എന്ന് മനസ്സിലാക്കാം. 

റോമാ ഭരണത്തിൽനിന്ന് ഖാലിദ്ബിൻ വലീദിന്റെ സൈന്യം ജറുസലേം പിടിച്ചെടുത്തതിനുശേഷമാണ് ജൂതർക്ക് പലസ്തീനിൽ ജീവിക്കാൻ പ്രയാസമില്ലാതായത്. അവിടുത്തെ ജനതയിൽ ഭൂരിപക്ഷം മുസ്ലീങ്ങളും അതുകഴിഞ്ഞാൽ ക്രിസ്ത്യാനികളുമായിരുന്നു. വൃദ്ധരായ ജൂതമതവിശ്വാസികൾ പുണ്യസ്ഥലമായ ജറുസലേമിൽ അവസാനകാലം കഴിച്ചുകൂട്ടാനായി വന്നുതാമസിച്ചിരുന്നു. എന്നാൽ പിന്നീട് സയണിസ്റ്റ് ആശയങ്ങളിൽ പെട്ട ജൂതന്മാർ പലസ്തീനിലേക്ക് വലിയ തോതിൽ വന്നെത്തുകയും വലിയ തോതിൽ ഭൂമി വാങ്ങികൊണ്ട് അജണ്ടകളുടെ ഭാഗമായ് കുടിയേറി. ഉസ്മാനിയ ഭരണകൂടം അതിന് അനുകൂലമായ ഭൂപരിശ്കരണങ്ങളും സ്വീകരിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്ത് അവസാനിച്ചതോടെ സയണിസ്റ്റ് അജണ്ടകൾക്കനുസരിച്ച് ബ്രിട്ടൺ ഫലസ്തീനിൽ ഒരു സയണിസ്റ്റ് രാഷ്ട്രം സൃഷ്ടിച്ചെടുത്തു. 

ആയുധ, അടിമ വ്യാപാരത്തിലും സാമ്പത്തിക രംഗത്തും ഇടപെട്ട് ശക്തിയാർജ്ജിച്ച സയണിസ്റ്റുകൾ സാമ്പത്തികമായും ആയുധ വ്യാപാരങ്ങളാലും ബ്രിട്ടൺ അടക്കം പല പാശ്ചാത്യ രാജ്യങ്ങളിലും സ്വാധീനമുണ്ടാക്കിയിരുന്നു, അതുകൊണ്ട് തന്നെ ബ്രിട്ടൺ സയണിസ്റ്റ് അജണ്ട പലസ്തീനിൽ അടിച്ചേൽപ്പിച്ചു. പലസ്തീനിൽ ക്രൈസ്തവരും മുസ്ലിംങ്ങളുടെ കൂടെ സയണിസ്റ്റ് അതിക്രമങ്ങളിൽ ഇരയായിരുന്നെങ്കിലും പാശ്ചാത്യരെ ബൈബിളിലെ വാഗ്ദത്തഭൂമിയെന്ന ക്രൈസ്തവ വിശ്വാസത്തെ ഉപയോഗപ്പെടുത്തി ക്രൈസ്തവരെ നിശബ്ദരാക്കി. പലസ്തീനികൾക്ക് നേരെ അതിക്രൂരമായി അവരുടെ വീടുകളിൽ നിന്നും നാട്ടിൽ നിന്നും ആട്ടിയോടിക്കപെട്ടു. പലരും ജോർദ്ധാൻ ലെബനാൻ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്ക് കുടിയേറി. ബാക്കിയുള്ള ഭാഗങ്ങളെ പലവിധത്തിലായി കൈയ്യേറ്റം ചെയ്തുകൊണ്ട് സയണിസ്റ്റ് അതിക്രമം നടന്നുകൊണ്ടിരിക്കുന്നു. 

1948-ലെ നക്ബയുടെ കാലത്ത് ജൂത മിലിഷ്യകൾ പലസ്തീനിയൻ ഗ്രാമങ്ങളും പട്ടണങ്ങളും ആക്രമിച്ചപ്പോൾ പലസ്തീനിയൻ മുസ്ലീങ്ങളെപ്പോലെ തന്നെ പലസ്തീൻ ക്രിസ്ത്യാനികളും ലക്ഷ്യമിട്ടിരുന്നു. ക്രിസ്ത്യാനികളുടെ വിശുദ്ധ നഗരമായ യേശുക്രിസ്തുവിൻ്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ 70 വർഷം മുമ്പ് 86% ക്രിസ്ത്യാനികളായിരുന്നു എങ്കിൽ ഇന്നത് 12 ശതമാനമാണ്.  പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലെ നേതാക്കൾ ഫലസ്തീൻ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് ഞെട്ടിക്കുന്ന മൗനം പാലിക്കുന്നു. ഇസ്രായേൽ ക്രൂരതയും പാശ്ചാത്യ നിശ്ശബ്ദതയും അവഗണിച്ച് മുസ്ലീം, ക്രിസ്ത്യൻ പലസ്തീനികൾ ഇന്നും ഐക്യമുന്നണിയായി നിലകൊള്ളുന്നു എന്നതാണ് ഈ ഇരുണ്ട കാലത്ത് പലർക്കും പ്രതീക്ഷ നൽകുന്നത്. അറബിയാണ് ആയിരം വർഷത്തിലേറെയായി പ്രദേശത്തെ മിക്ക ക്രിസ്ത്യാനികളുടെയും ഭാഷ. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സയണിസ്റ്റുകളും സാമ്രാജ്യത്ത സിൽബന്ധികളും പണ്ടേ പ്രയോഗിക്കുന്നത്, എന്നാൽ കഴിഞ്ഞ ഇസ്രായേൽ കൊളോണിയൽ അക്രമത്തിനും വംശീയതയ്ക്കും മുന്നിൽ അവരുടെ ഐക്യം എന്നത്തേക്കാളും ശക്തമാണെന്ന് അവർ തെളിയിച്ചു. മുൻകാലങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നിട്ടും ജറുസലേമിലെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മുസ്ലീം, ക്രിസ്ത്യൻ ഫലസ്തീനികളെ പരസ്പരം മനസ്സിലാക്കാനും അവരുടെ ഭൂമിയിലെ കോളനിവൽക്കരണം അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കാനും പ്രേരിപ്പിച്ചു. സംയുക്ത മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടും പ്രതിഷേധങ്ങൾ ഏകോപിച്ചുമുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിനായുള്ള ഒരു കൂട്ടായ പോരാട്ടത്തിന് അവരിൽ ഐക്യദാർഢ്യം സാധ്യമാക്കി.

ബോംബിട്ട് തകർക്കുന്നതിൽ മുസ്ലിം പള്ളി മാത്രമല്ല, പുരാതന ഗ്രീക്ക് ഓർത്തോഡോക്സ് ചർച്ചും അക്രമിക്കപ്പെട്ടപ്പോൾ അനേകം പേരുടെ ജീവനാണ് നഷ്ടമായത്. നിലവിൽ പലസ്തീനിൽ ജീവിക്കുന്ന ക്രൈസ്തവരുടെ എണ്ണം വളരെ ശുഷ്ക്കമാണ്, അതുകൊണ്ട് തന്നെ ശതമാനമനുസരിച്ച് മുസ്ലിംങ്ങളേക്കാൾ കൂടുതൽ ക്രൈസ്തവരും ഇക്കഴിഞ്ഞ സയണിസ്റ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വർഗീകരിക്കപ്പെടാത്ത ഫലസ്തീനികളെ എന്നെങ്കിലും വിശ്വസിക്കാൻ ഇക്കൂട്ടരെകൊണ്ട് കഴിയുമോ? ലോകമെമ്പാടുമുള്ള രാഷ്ട്ര തലസ്ഥാനങ്ങളിൽ അഭൂതപൂർവമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്ട്ര തലവന്മാർക്ക്, സയണിസ്റ്റ് സ്റ്റൂജുകൾക്ക് ഫലസ്തീനിയൻ കഷ്ടപ്പാടുകൾ അപൂർണ്ണവും നിയമവിരുദ്ധവും ആകസ്മികവുമാണ്. 

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തെ പലരും വിളിച്ചുപറയുന്നു. ഉന്മൂലനത്തെക്കുറിച്ചുള്ള സയണിസ്റ്റുകളും പാശ്ചാത്യരും പൊലിപ്പിച്ച് നിർത്തിയ യഹൂദ ഭയം മനസ്സിലാക്കുന്നു, എൻ്റെ വീക്ഷണത്തിൽ അത് ചെറിയ രീതിയിൽ മാത്രം യാഥാർത്ഥ്യമാണ്, എന്നിരുന്നാലും അവരുടെ ഓർമ്മയിൽ സയണിസ്റ്റുകൾ കയറ്റിവെച്ച ഭയത്തെ  കുറച്ചു കാണുന്നില്ല. എന്നാൽ ഫലസ്തീനികളുടെ ശാശ്വതമായ സമാധാനത്തെ മായ്ച്ചുകളഞ്ഞുകൊണ്ട് അവരെ ഭീകരമായി അക്രമിക്കുമ്പോൾ പലതീനികളുടെ ഭയത്തേക്കാളും ചിതലുപിടിച്ച യഹൂദ ഭയത്തിന് സ്വീകാര്യത നൽകുന്നതിലെ സയണിസ്റ്റ് സ്റ്റൂജുകളുടെ ലോജിക്കാണ് മനസ്സിലാകാത്തത്.

ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല, ഫലസ്തീനികൾ ചെറുത്തുനിൽക്കാൻ മാത്രമല്ല ജീവിക്കുന്നത് എന്ന വസ്തുതയും ലോകം തിരിച്ചറിയേണ്ടതുണ്ട്. അവരും പ്രണയിക്കുന്നു, ചിരിക്കുന്നു, പാടുന്നു, കളിക്കുന്നു, പ്രാർത്ഥിക്കുന്നു, നൃത്തം ചെയ്യുന്നു, പാചകം ചെയ്യുന്നു, പ്രണയിക്കുന്നു, കലയുണ്ടാക്കുന്നു, അഭിനയിക്കുന്നു, എഴുതുന്നു, പണിയുന്നു, കൃഷി ചെയ്യുന്നു, കഥകൾ പറയുന്നു, സ്വപ്നം കാണുന്നു, ദുഃഖിക്കുന്നു, മറക്കുന്നു, ക്ഷമിക്കുന്നു, ഓർക്കുന്നു. ഖേദകരമെന്നു പറയട്ടെ, നമ്മൾ അവരെ അങ്ങനെ കാണുന്നില്ല!

അമ്മിഞ്ഞപ്പാലിൻ്റെ മണമുള്ള കുരുന്നുകൾ, സയണിസ്റ്റ് വ്യാഖ്യാനത്തിൽ തൊട്ടിലിൽ കിടക്കുന്ന ഭീകരന്മാർ! ഓരോ 10 മിനിറ്റിലും ഗാസയിലെ അവശിഷ്ടങ്ങൾക്കടിയിലോ വാവിട്ട് കരയുന്ന അമ്മയുടെ കൈകളിലോ അവസാനിക്കുന്നു എന്ന സത്യത്തെ മറപിടിച്ച് യുദ്ധത്തിനായി ആഹ്ലാദിക്കുന്ന, കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ സ്മൈലിയിടുന്ന മനുഷ്യ കോലങ്ങളെ കാണുമ്പോൾ നമുക്ക് ചുറ്റുമുള്ള ശാന്തതയുടെ കാലങ്ങളോക്കെ അസ്തമിച്ചുപോയെന്നും അവസരം വന്നാൽ ഇക്കൂട്ടർ ഭ്രാന്തനായ വേട്ടക്കാരനായ് ഇറങ്ങുമെന്നും തോന്നും! അവർ സോഷ്യൽ സമൂഹത്തിനു മുമ്പിൽ ഗാസയെ കുറിച്ച് അട്ടഹസിക്കുന്നു, “മനുഷ്യ മൃഗങ്ങൾ; ഗാസ നിരപ്പാക്കുക; ബോബിട്ട് തകർക്കുക; അവശിഷ്ടങ്ങളിൽ കുഴിച്ച് മൂടുക; മെയിൻ കാംഫിനെ അവരുടെ കുട്ടികളെ അവരുടെ കട്ടിലിനടിയിൽ സംരക്ഷിക്കുന്നു; ആ അമ്മമാർ രാക്ഷസന്മാരെ വളർത്തുന്നു; അവരുടെ ആശുപത്രികളിലും സ്കൂളുകളിലും തീവ്രവാദികളെ ഒളിപ്പിച്ചു; അവരെല്ലാം ക്രൂരന്മാരാണ്." ഇങ്ങനെ കമൻ്റടിച്ച് വെറുപ്പിനെ ചേർത്ത് മൂടിപുതച്ച് കിടക്കുന്നവരുടെ ബോധ്യത്തിലേക്ക് സത്യത്തിൻ്റെ കിരണങ്ങളെങ്ങനെയാണ് പ്രവേശിക്കുക! 

സയണിസ്റ്റ് ഫാസിസ്റ്റുകളുടെ രോഷത്തെ ശമിപ്പിക്കുന്നതിനായ് സാധാരണ ജനങ്ങളെ ക്രൂരമായ് അക്രമിക്കുകയും ബോബിട്ട് കൊല്ലുന്നതിനെയും വിലമതിക്കുന്നവർ അറിയണം, വിലപിക്കുന്ന അമ്മമാരുടെ കണ്ണുനീരിന് വിലയുണ്ടാകുന്ന ഒരുനാൾ ഉയർന്നുവരിക തന്നെ ചെയ്യുമെന്ന്!

May 15, 2020

വിരസത: മാറ്റം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന മനസ്സിന്റെ സിഗ്നൽ

എനിക്ക് ബോറടിക്കുന്നു..

പല കുട്ടികളും പറയുന്നതാണിത്, അവർക്ക് ഇഷ്ടപെട്ടതെന്തെങ്കിലും ലഭിക്കാനാണ് പൊതുവെ ഇത് പറയുക. എന്നാൽ മാതാപിതാക്കളേ, നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ കുട്ടികളെ രസിപ്പിക്കേണ്ട ആവശ്യമില്ല - വിരസത അവർക്ക് നല്ലതാണ്.

കോവിഡ്19 ലോക്‍ഡൌണിനു ശേഷം മിക്ക കുട്ടികളും വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കൂട്ടുകാരോടൊത്ത് കളിക്കാനും ഇടപഴകാനും സാധിക്കാതെ കുട്ടികളുടെ സാമൂഹ്യവൽക്കരണം നിലച്ചുപോയിരിക്കുകയാണ്‌. വീടുകളില്‍ അവരവരുടെ സ്കൂൾ പഠനത്തിനും വ്യായാമം ചെയ്യാനും സ്വയം രസിപ്പിക്കാനും അവർ വഴികൾ കണ്ടെത്തേണ്ടതുണ്ട്.

ഇന്ന് മുമ്പത്തേതിനേക്കാൾ വളരെയധികം "എനിക്ക് ബോറടിക്കുന്നു" എന്ന് മാതാപിതാക്കൾ കേൾക്കുന്നത് ആശ്ചര്യകരമല്ല. മനുഷ്യർ വിരസതയെ വെറുക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ സ്വയം ബോറടി മാറ്റാനുള്ള വഴികള്‍ തേടികൊണ്ടിരിക്കും. ഒന്നിനും കഴിയില്ലെങ്കില്‍ മനുഷ്യര്‍ അവരുടെ ശരീരത്തില്‍ ചൊറിഞ്ഞും ഷോക് ട്രീറ്റ്മെന്‍റ് നടത്തിയും വിരസതയുടെ വികാരത്തിൽ നിന്ന് രക്ഷപെടാനുള്ള ചിന്തകളിലേക്ക് പോകും. വിരസതയില്‍ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.

വിരസത താൽ‌ക്കാലിക അസ്വസ്ഥതകൾ‌ക്ക് കാരണമാകുമെങ്കിലും, അത് പല തരത്തിലും നല്ലതാണ് - സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നത് മുതൽ നമ്മുടെ ഏകാഗ്രതയെ പരിശീലിപ്പിക്കാൻ വരെ  സഹായകമാണ്.

എന്തുകൊണ്ടാണ് വിരസത കാണിക്കുന്നത്? വിരസത ഒരു വൈകാരികാവസ്ഥയാണ്, അത് താൽക്കാലികമാണ്. ബോറടിക്കുന്നവര്‍ അനിഷ്ടകരമയ ഫീലിങ്സിലായിരിക്കും. താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മടികാണിക്കും, അവർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ പോലും ഏർപ്പെടില്ല, ചെയ്യില്ല.

വിശ്രമത്തിന്‍റെ കുറവുകൊണ്ടോ പോഷണകുറവുകൊണ്ടോ വിരസതയുണ്ടാകാം, അത്തരത്തിലുള്ളതാണോ എന്നു രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതാണ്, അങ്ങനെയുള്ളവ ചികിത്സിക്കേണ്ടതുമാണ്. എന്നാൽ മാനസിക് ഉല്ലാസമില്ലായ്മ അതല്ലെങ്കിൽ ഒരേ പ്രവര്‍ത്തനങ്ങള്‍ (പുതുമയില്ലായ്മ) എന്നിവയിൽ നിന്ന് വിരസത ഉണ്ടാകാം.  ആക്ടീവായ കുട്ടികൾ, നിരന്തരമായ ഉല്‍സാഹത്തോടെ പ്രവർത്തികളിൽ ഇടപെടുന്നവർ ഒഴിഞ്ഞിരിക്കുമ്പോള്‍ വിരസതക്കുള്ള സാധ്യത കൂടുതലാണ്. അവർ അവർക്കിഷ്ടമുള്ള പുതിയ മേഖലകളേ അന്വേഷിച്ചുകൊണ്ടിരിക്കും.

വിരസത എന്നതിനർത്ഥം പ്രവര്‍ത്തികളൊന്നും ചെയ്യാനില്ല എന്നല്ല, അവ ചെയ്യാൻ താൽപ്പര്യമില്ല. ഒരു ജോലി വേണ്ടത്ര സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ ആ ജോലി വളരെ കഠിനമായിരിക്കും, വളരെ എളുപ്പവും പ്രവർത്തനങ്ങൾക്ക് അർത്ഥവും വെല്ലുവിളിയും ഇല്ലെങ്കിലും ബോറടിക്കാം.

നിയന്ത്രണക്കുറവ് വിരസതയ്ക്കും കാരണമാകും. നിയന്ത്രണങ്ങള്‍ വെല്ലുവിളികളാകുമ്പോ അതിനെ മറികടക്കാൻ ബുദ്ധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അത് വിരസത കുറക്കാന്‍ കാരണമായേക്കാം. അതിനർത്ഥം ശക്തമായ നിയന്ത്രണങ്ങളുണ്ടാവണമെന്നല്ല.


ബോറടിക്കുന്നതിന്റെ നല്ലതും ചീത്തയും

വിരസത സർഗ്ഗാത്മകതയിലേക്ക് നയിക്കും. ഒരു പഠനത്തിൽ പങ്കെടുത്തവർ വിരസമായ ഒരു ജോലി ചെയ്തതിനുശേഷം കൂടുതൽ വ്യത്യസ്തമായ ചിന്തകൾ കാണിക്കുന്നു, ഒരു വസ്തുവില്‍ ഒന്നിലധികം ഉപയോഗങ്ങൾ കണ്ടെത്തുക, പരസ്പര ബന്ധമില്ലാത്ത ആശയങ്ങൾക്കിടയിൽ കണക്ഷനുകൾ ഉണ്ടാക്കുക, നിര്‍മ്മാണാത്മകമായ ആശയങ്ങൾ സൃഷ്ടിക്കുക എന്നിവ.

അവിടെ സർഗ്ഗാത്മകത ഉയർന്നുവരുന്നു, കാരണം ഒരാൾ വിരസമാകുമ്പോൾ ആളുകൾ സജീവമായി ഉത്തേജിപ്പിക്കുന്ന എന്തെങ്കിലും തേടുന്നു. സർഗ്ഗാത്മകത ഈ ആവശ്യം നിറവേറ്റുന്ന ഒരു വെല്ലുവിളിയാണ്.

ബോറടിക്കുന്നത് നമ്മുടെ ഏകാഗ്രതയെയും ശ്രദ്ധയെയും പരിശീലിപ്പിക്കാൻ സഹായിക്കുന്നു. ബോറടിക്കുമ്പോൾ വിനോദത്തിനും ശ്രദ്ധ തിരിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് തിരിയുന്നത് എളുപ്പമാണെങ്കിലും, ഉപകരണങ്ങൾ ആരോഗ്യകരമായ നിലയില്‍ വിരസതയില്‍ നിന്ന് മോചനം നല്‍കുന്നില്ലെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

വിരസതയോടെ ഇരിക്കുന്നതും പരിഹരിക്കുന്നതും കഠിനമായ അല്ലെങ്കിൽ ഏകതാനമായ ജോലികളിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരോത്സാഹം നേടാനും സ്വയം പരിശീലിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമാണ്. ബാഹ്യ പ്രേരണകൾ ഇല്ലാത്തപ്പോൾ നമ്മുടെ മനസ്സിൽ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാൻ ഇത് നമ്മെ പഠിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ മനസ്സിന് ഒരു വ്യായാമം ലഭിക്കുന്നു. വിരസത കുട്ടികൾക്കും നമുക്കും നല്ലതാണ്. അതിനാൽ, നിങ്ങളുടെ കുട്ടിക്ക് ബോറടിക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ അവരുടെ ബോറടിയിൽ വിശമിക്കേണ്ടതില്ല.

വിരസതയോടും ആവേശത്തോടും കൂടിയ വികാരങ്ങളെ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുക. മാറ്റം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന മനസ്സിന്റെ ഒരു സിഗ്നലാണ് വിരസത. ക്രിയേറ്റീവായ, ആശയങ്ങൾ സൃഷ്ടിക്കാൻ അവരെ സഹായിക്കുക, പല ആശയങ്ങളും നൽകാവുന്നതാണ്, അതിൽ നിന്നും നല്ലത് അവർ തന്നെ തിരഞ്ഞെടുക്കുക. അങ്ങനെയും വിരസതയിൽ നിന്ന് പുതിയ ചിന്താ തലങ്ങളിലേക്കും പ്രവർത്തികളിലേക്കും കുട്ടികളെ കൊണ്ടുപോകാം. 

May 12, 2020

നഗരപക്ഷികൾ

അന്ന് നേരം പുലർന്നപ്പോൾ, അമ്മ പറഞ്ഞു "നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി, ഇനി നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക" അത് പറഞ്ഞപ്പോൾ അവർ പെട്ടന്ന് തന്നെ ഞങ്ങളെ വിട്ടു പറന്നകലുമെന്ന് കരുതിയതേ ഇല്ല.

ഈ ലോകം കണ്ടതുമുതൽ അവരായിരുന്നു ഭക്ഷണം തന്നതും സംരക്ഷിച്ചതും, പറക്കാനൊക്കെ പഠിച്ച് അവരുടെ കൂടെ ഞങ്ങളും പറന്നു തുടങ്ങി സന്തോഷിച്ച സമയത്താണ് അവർക്കു ചുറ്റും പറന്നു കളിക്കുന്ന ഞങ്ങളെ രണ്ടുപേരെയും വിളിച്ചത്. എന്നീട്ട് ഞങ്ങളോടായ് പറഞ്ഞു,

“നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം” എന്നും തരുന്ന ഉപദേശങ്ങളേക്കാൾ ഗൌരവത്തോടെയാണത് പറഞ്ഞത്.

ഞങ്ങളോട് രണ്ടുപേരോടായി പറഞ്ഞതിനു ശേഷം അവനെ നോക്കി പറഞ്ഞു, “നിനക്ക് അവളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം, വേണ്ട സംരക്ഷണവും കൊടുക്കണം” അതുപറയുമ്പോ ഞങ്ങൾ വളർന്നു വലുതായതിലുള്ള സന്തോഷം അവരുടെ കണ്ണുകളിൽ കണ്ടു, പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല. ഏതോ ഒരു സങ്കടം അവിടെ തളം കെട്ടി നിന്നപോലെ, അനിവാര്യമായ ഒരു വിട്ടുപിരിയലിന്റെതാവാം. അവർ രണ്ടുപേരും പറന്നുയർന്നു, രണ്ടുവട്ടം അവിടെ വട്ടം ചുറ്റി പിന്നെ ദൂരേക്ക് പറന്നകന്നു.

ഭക്ഷണം എവിടെയാണ് ലഭിക്കുന്നതെന്നവർ കാണിച്ചു തന്നു, മനുഷ്യർക്കിടയിൽ എങ്ങനെ ഇടപഴകണമെന്നും അകന്നു നിൽക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും മര്യാദകളും ചുറ്റുപാടുകളുമെല്ലാം പഠിപ്പിച്ചു തന്നു. അങ്ങനെ ഞങ്ങൾ ജീവിതം തുടങ്ങി, കാ‍വലിനു കൂട്ടിലിനരുകിൽ കുറുകിപറഞ്ഞ് ഉറക്കിയ അമ്മയും അച്ഛനും ഇല്ലാതെ..

ആളുകൾ ഒഴുകികൊണ്ടിരിക്കുന്ന വീഥിയിലേക്കവർ എന്നത്തെയും പോലെ പറന്നിറങ്ങി, അവരിൽ ചിലർ ഞങ്ങൾക്കായ് ഇട്ടുതരുന്നതും അവരുടെ കൈയ്യിൽ നിന്നും വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളും അവരുടെ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി കൊണ്ടുപോകുന്ന ചാക്കുകളിൽ നിന്ന് വീണു പോകുന്ന ധാന്യമണികളൊക്കെയായി ഞങ്ങളുടെ വയർ നിറക്കുന്നത്. അനേകം കൂട്ടമായ്  ഇണപ്രാവുകൾ അവിടെ ഉണ്ട്. ചിലർ ഒറ്റക്കും ഇരതേടി വന്നിട്ടുണ്ട്, അവയുടെ ഇണ കുഞ്ഞുങ്ങൾക്ക് കൂട്ടു നിൽക്കുന്നവരുംമൊക്കെ ആവാം. അപൂർവ്വം ചിലരുണ്ട്, വാഹനങ്ങളിൽ കുടുങ്ങിയും മറ്റു ജീവികളുടെ അക്രമണത്തിൽ ജീവൻ നഷ്ടപെട്ടവരുമായവരുടെ തുണകൾ..

ചാടിയും ഓടിയും ഭക്ഷണങ്ങൾ പെറുക്കിയെടുത്ത് വയർ നിറക്കുന്നതിനിടയിൽ അശ്രദ്ധയോടെ കയ്യിലുള്ള സ്ക്രീനിലേക്ക് നോക്കി നടന്നു നീങ്ങുന്ന മനുഷ്യരുടെ ചവിട്ടേൽക്കാതിരിക്കാൻ ഓടിയും  ചിറകടിച്ച് ഒഴിഞ്ഞുമാറിയും ആ തെരുവുകളിൽ ചുറ്റികറങ്ങി വയറ് നിറക്കുമ്പോൾ എന്നെ ചുറ്റിപറ്റി അവനും ഉണ്ടാകും എപ്പഴും കുറുകിപറഞ്ഞ് കൂടെ.

ആകാശം ചെമന്ന നിറം കാണിക്കുമ്പോൾ തുടങ്ങും, “മതി തിന്നത്, വീട്ടിൽ പോകാം..”

അമ്മ ഉണർത്തിയത് പോലെ അവനു എന്റെ കാര്യത്തിൽ എപ്പഴും ശ്രദ്ധയുണ്ട്, അവനു കിട്ടിയ ഭക്ഷണത്തിൽ നിന്ന് നല്ലതെനിക്ക് കൊത്തിയിട്ട് തരും. അന്ന് സമയം വൈകിയപ്പോൾ ശകാരിച്ചുപറഞ്ഞു, “മതി.. വൈകി വീട്ടിലെത്താൻ പാടില്ല, അമ്മ പറഞ്ഞത് നീ തെറ്റിക്കാണ്..” സമയത്തെ കുറിച്ചാലോചിക്കാതെ തീറ്റ മാത്രെ നിന്റെ ശ്രദ്ധയിലുള്ളൂ എന്നൊക്കെ പറഞ്ഞ് എന്നെ സ്നേഹപൂർവ്വം ശകാരിക്കും.

“നോക്കൂ, അമ്മ പോകുമ്പോ എന്നോട് പലതും പറഞ്ഞു തന്നിട്ടുണ്ട്, കുറച്ച് കഴിഞ്ഞാൽ നമുക്ക് നല്ല കുഞ്ഞുങ്ങളെ ലഭിക്കണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണം എന്നൊക്കെ” അവൾ പ്രതിവചിച്ചു.

ഏറേ വിളികൾകൊടുവിൽ വെളിച്ചം കുറയുന്നത് കണ്ടു അവന്റെ കൂടെ ചേർന്നു പറന്നകന്നു, കോൺഗ്രീറ്റ് കാടുകൾക്കിടയിലൊരൂ കേടുപിടിച്ച് കിടക്കുന്ന എക്സോസ്റ്റ് ഫാനിന്റെ ഇടയിലാണ് വീട്. കൂട്ടിലെത്തിയപ്പോൾ അതിൽ ചില ചില്ലകൾ കാറ്റുപിടിച്ച് കേടുവന്നിട്ടുണ്ട്.

“നോക്കൂ.. നാളെ ഈ വീട് നമുക്കൊന്ന് പുതുക്കി പണിയണം. അമ്മ പോയിട്ട് ഏറെ നാളായി.. എനിക്കമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു. അമ്മ പറഞ്ഞു തന്നത് പോലെ ആണെങ്കിൽ ഒരു പക്ഷെ ഞാനും അടുത്ത് തന്നെ ഒരമ്മയാകുമെന്ന് തോന്നുന്നു.” അവനത് കേട്ടു സന്തോഷത്തോടെ ചിറകടിച്ചു. പിന്നെ അവളു ചുണ്ടു ചേർത്ത് ഉമ്മകൊടുത്തു, ചിറകുകളടിച്ചവരൊന്നായ് അവിടെ അന്തിയുറങ്ങി.

പിറ്റേന്ന് അവർ രണ്ടുപേരും വീടുകൾ നന്നാക്കി.. ശേഷം എന്നും പോകുന്നിടത്തേക്ക് പറന്നുപോയി ഭക്ഷണവും കഴിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടക്ക് അവൾ ക്ഷീണം പറഞ്ഞു, “വരൂ.. നമുക്ക് കൂട്ടിലേക്ക് പോകാം, എനിക്കെന്തോ കൂട്ടിലേക്ക് പോകണമെന്ന് തോന്നുന്നു”. അവർ രണ്ടുപേരും കൂട്ടിലേക്കെത്തി. അവൾ എന്തോ പ്രയാസത്തോടെ കൂട്ടിലിരുന്നു, അവനും ആ വിഷമത്തിൽ പങ്കു ചേർന്നവിടെ കുറുകിയിരുന്നു ആശ്വസിപ്പിച്ചു. അതിനിടക്ക് അവളൊന്ന് വേദനയോടെ മുഖമുയർത്തി.. ശ്വാസം കിട്ടാത്തപോലെ കൊക്കിളക്കി.. പിന്നെ മുഖം താഴ്‌ത്തി പുറകിലേക്ക് നോക്കി. അവളിൽ സന്തോഷം നിറഞ്ഞു.. ഒരു കുഞ്ഞു മുട്ട ആ കൂട്ടിലുള്ളത് അവനും കണ്ടു. രണ്ടുപേരും ചിറകടിച്ച് സന്തോഷിച്ചു. അവർക്ക്  കൂട്ടിനു കാവൽ നിൽക്കേണ്ടത് കൊണ്ട് ഓരോരുത്തരായി ഭക്ഷണം തേടി ഇറങ്ങേണ്ടി വന്നു. പിറ്റേന്ന് വീണ്ടും ഒരു മുട്ടകൂടി പ്രത്യക്ഷപെട്ടതോടെ അവൾ വളരെ കുറച്ച് മാത്രം കൂട് വിട്ടിറങ്ങി. അവൻ ഭക്ഷണം കഴിച്ച് തിരിച്ചുവന്നു കൂട്ടിനു കാവൽ നിൽകുമ്പോൾ കുറച്ച് മാത്രം വയർ നിറച്ചവൾ തിരിച്ചു പറന്നെത്തി. പിറക്കാൻ പോകുന്ന കുഞ്ഞിനുവേണ്ട പരിചരണങ്ങൾക്കായ് കൂട്ടിലൊതുങ്ങി.

കുറച്ച് നാളുകളങ്ങനെ കഴിഞ്ഞുപോയി. കുഞ്ഞുങ്ങൾ വിരിഞ്ഞു.., അവർ ഏറെ സന്തോഷത്തിലായി. അവർ സ്വപ്നം കണ്ടു, അവരെ നല്ല നിലയിൽ വളർത്തണം, പറക്കുന്നതും ഭക്ഷണം തേടുന്നതും മര്യാദകളുമെല്ലാം പഠിപ്പിക്കണം.. അതിനിടയിലാണ് അലാറം മുഴങ്ങികൊണ്ട് ആമ്പുലൻസുകളും പോലീസ് വാഹനങ്ങളുമെല്ലാം ഇടക്കിടെ ഓടിപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. എന്തോ ഒരു ആപത്ത് അവിടെ സംഭവിച്ചതായ് അവർക്ക് തോന്നി. പിന്നെ ആളുകൾ വീഥികളിൽ കുറഞ്ഞു വരുന്നത് അറിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ വീഥികൾ ശൂന്യമായ്. അവളെ കുഞ്ഞുങ്ങൾക്ക് കാവൽ നിർത്തി അവൻ ഭക്ഷണത്തിനു വേണ്ടി പരക്കം പരതി, അങ്ങിങ്ങായ് കിടക്കുന്നവയെ അവൻ കുറച്ച് അകത്താക്കി, പിന്നെ കൊക്കുകളിൽ അവൾക്ക് വേണ്ടി കിട്ടിയ തൊക്കെ ശേഖരിച്ച് പറന്നു.

എന്തോ വല്ലായ്മയോടെ പറന്നുവരുന്ന തന്റെ തുണയെ കണ്ടവൾ ഭീതിപെട്ടു ചോദിച്ചു, “എന്താ.. എന്തുപറ്റി, ആരെങ്കിലും അതിക്രമം കാണിച്ചോ?”

“അവൻ വായയിൽ ശേഖരിച്ചത് അവൾക്ക് പകർന്നു പറഞ്ഞു, “ഇല്ല, എന്തോ ഒരു ആപത്ത് ഇവിടം നിറഞ്ഞിട്ടുണ്ട്, മനുഷ്യരെ ആരെയും കാണുന്നില്ല” വല്ലാത്ത പേടിയോടെയാണ് അവനത് പറഞ്ഞത്.

അവരുടെ ഭക്ഷണത്തിന്റെ അഭയം മനുഷ്യരാണ്, അറിഞ്ഞോ അറിയാതെയൊ തെരുവിലേക്ക് വീഴുന്നവയെ പെറുക്കിയാണവർ വയറ് നിറക്കുന്നത്. മനുഷ്യർ വരാതായാൽ മുഴുപട്ടിണിയാവുമെന്നത് അവരെ വല്ലാതെ പേടിപെടുത്തി. അവർ സങ്കടപെട്ട് അവിടം ഒതുങ്ങികൂടി.

ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റങ്ങളൊന്നും കണ്ടില്ല. പല ദിവസങ്ങളും അരപട്ടിണിയിലായ് അവർ കഴിഞ്ഞു. അവൻ പറഞ്ഞു, “ഇവിടം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം...” അവനു മുഴുവനാക്കാനായില്ല. അവൾ ഭീതിയോടെ തന്റെ കാലുകൾക്കടിയിലേക്ക് നോക്കി. അവളുടെ കാലുകൾക്കിടയിലൂടെ തന്നെ നോക്കി പുഞ്ചിരി തൂകുന്ന മക്കളെ അവൻ കണ്ടു. അതവനെ വല്ലാതാക്കി. അവൻ തുടർന്നു “മക്കൾ വലുതാകും വരെ നമ്മളെങ്ങോട്ടും പോകുന്നില്ല, ഞാൻ ഭക്ഷിച്ചില്ലേലും നിങ്ങളെ ഭക്ഷിപ്പിക്കും, നിങ്ങളെ സംരക്ഷിക്കും. അതമ്മ വിട്ടകലുമ്പോ തന്ന ഉപദേശമാണ്” അവളും വല്ലാതായ്.. എന്നീട്ട് പറഞ്ഞു, “നമ്മൾ ഭക്ഷിച്ചില്ലേലും നമ്മൾ മക്കളെ ഭക്ഷിപ്പിക്കും” അവന്റെ വാക്കിൽ അവളെ കൂടി ചേർത്തവൾ തിരുത്തി പറഞ്ഞു.

അവൾ തന്റെ കുഞ്ഞുങ്ങളെ നോക്കി അവരുടെ ഭാവിയെ കുറിച്ച് സങ്കടം കൊണ്ടു. അവൾ അമ്മയെ ഓർത്തു. “അമ്മ ചെറുപ്പത്തിൽ പറയാറുണ്ടായിരുന്ന കഥകൾ മനസ്സിൽ നിറഞ്ഞു, പണ്ട് പണ്ട് പണ്ട്....  അവരുടെ മുൻ ഗാമികൾ ഗ്രാമത്തിലായിരുന്നു, മനുഷ്യരുടെ കൃഷിയിടത്തിൽ വീഴുന്ന ധാന്യങ്ങളെ പെറുക്കി ജീവിച്ചവർ.. അരുവികളും വയലുകളും പലവിധപഴങ്ങളും ധാന്യങ്ങളുമുള്ള തോട്ടങ്ങളും ആ കഥകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. ഇടക്ക് കാട്ടുപഴങ്ങൾ തേടി അടുത്തുള്ള കാടുകയറുന്നതും കാട്ടിലെ രുചിയൂറും പലവിധ പഴങ്ങളു തിന്നുന്നതും കാട്ടിനുള്ളിലെ പേടിപെടുത്തുന്ന വന്യതയുമെല്ലാം കടന്നുവരും, ആ പേടിയിലും ഒരു ത്രില്ലും രസവും ഉണ്ടായിരുന്നതവരുടെ വാക്കുകളിലുണ്ട്, ആ ഗ്രാമീണ കഥയിലേ ചേരുവകളായ്...

കഥകേട്ട് ഒരിക്കൾ അവൾ ചോദിച്ചതും മനസ്സിലേക്ക് വന്നു, “അമ്മേ, നമുക്കും ആ ഗ്രാമത്തിലേക്ക് പോയ്‌കൂടെ?” വളരെ ജിജ്ഞാസയോടെയാണ് അ വളത് ചോദിച്ചത്.

അമ്മ പറഞ്ഞു, “മകളെ.. ആ ഗ്രാമത്തിൽ തന്നെയാണ് നമ്മളുള്ളത്. ഗ്രാമം പുരോഗമിച്ചു വലുതായി ഫാക്ടറികളും ഓഫീസുകളുമായ് വളർന്നുവന്നതാണിവിടം.” അവൾ ചുറ്റും നോക്കി.. നഗരവീഥികൾ മനുഷ്യരില്ലാതെ ഉണങ്ങികിടക്കുന്നു, കാടുകൾക്ക് പകരം അവിടം മുഴുവൻ കോൺ‌ഗ്രീറ്റ് കാടുകൾ, കാട്ടുപൂക്കളും പഴങ്ങളുമില്ല, കാട്ടുചോലയുടെ കളിചിരിയില്ല,  ആരെയൊ സുഖിപ്പിക്കാൻ വേണ്ടി മുക്കിയും മൂളിയും ഞെരുങ്ങി കരയുന്ന എയർ കണ്ടീഷൻ മെഷീനറിയുടെ സുഖകരമല്ലാത്ത ശബ്ദങ്ങൾ മാത്രം അവിടെ നിറഞ്ഞു നിൽക്കുന്നു.

അവളുടെ ദുഖം അവനു സഹിക്കാനാവുന്നില്ല, അവനവളെ സമാധാനിപ്പിക്കാൻ എന്നും പറയുന്നത് പോലെ പറഞ്ഞു, “നാളെ മനുഷ്യർ വരുമായിരിക്കും, ഇടക്ക് പലവിധ വിഷയങ്ങളിൽ ഹർ‌ത്താലും ബന്തും ആചരിക്കുന്നവരാണല്ലൊ, ഇപ്രാവശ്യം കുറച്ച് ദിവസം കൂടുതലെടുത്തതാ‍വും, നാളെ എന്തായാലും മനുഷ്യർ വരും” അവനവളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞു. അവളും ഒരു പ്രതീക്ഷയോടെ തലയാട്ടി, കുഞ്ഞുങ്ങൾക്ക് ചൂട് കൊടുത്തുകൊണ്ട് ചിറകു താഴ്‌ത്തി ഇരുന്നു.

പിറ്റേന്ന് സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അവനെഴുന്നേറ്റ് ഏറെ പ്രതീക്ഷകളുമായ് പറന്നു. അവൾ തന്റെ കുഞ്ഞുങ്ങളെ പരിപാലിച്ചു, എന്നാൽ അവർക്ക് വേണ്ട കൊച്ചു കൊച്ചും ഉപദേശങ്ങൾ നൽകി, കൂടുതലായ് ഒന്നും ആ അരപട്ടിണികാലത്ത് അവർക്ക് പകർന്നുകൊടുക്കാൻ സാധിച്ചില്ല. അവളവനെ കാത്തിരുന്നു.. ഏറെ നേരമായ്.. അവനന്ന് ഏറെ വൈകിയാണ് എത്തിയത്.

“എന്താ ഇത്ര വൈകിയത്, പേടിപ്പിച്ചു.. എന്തേലും കിട്ടിയോ?” അവൾ സങ്കടത്തോടെ ചോദിച്ചു.

അവൻ കൊക്കിലൊതുക്കി വെച്ചതവൾക്ക് പകർന്നു, അവളൊന്നും എടുക്കാതെ കുഞ്ഞുങ്ങളെ തീറ്റിച്ചു. അവൻ വീണ്ടും പറന്നു, ഒന്നും പറയാതെ പറന്നതിൽ അവൾ വ്യസനംകൊണ്ടു.

ഏറേ സമയങ്ങൾക്ക് ശേഷം അവൻ വീണ്ടും വന്നപ്പോൾ അവളൊന്ന് ദേഷ്യപെട്ടു, “പറഞ്ഞിട്ട് പോകൂ.. നിന്നെ ആലോചിച്ച് എനിക്ക് പേടിയാവുന്നു”

അവൻ വായയിലുള്ളതവൾക്ക് പകർന്നു പറഞ്ഞു, “നീയിങ്ങനെ പട്ടിണിയോടെ ഇരിക്കുന്നത് കാണാൻ കഴിയാത്ത വിഷമത്തിൽ പോയതാ.. ഇനിയങ്ങനെയുണ്ടാവില്ല.” അവളത് കേട്ടു സന്തോഷം കൊണ്ടു. അവൾ ഭക്ഷിക്കുന്നത് പോലെ കാണിച്ച് കിട്ടിയത് കുഞ്ഞുങ്ങൾക്ക് വീതിച്ചു നൽകി. ശേഷം ചെറിയൊരൂ ഭാഗം ഭക്ഷിച്ചു. കുഞ്ഞുങ്ങൾ വലുതാകും വരെ അവരെ പോറ്റാൻ ജീവൻ നിലനിർത്തണമല്ലൊ..

“വൈകിയാണെങ്കിലും എവിടെന്നാ ഭക്ഷണം കിട്ടിയത്?” അവൾ ചോദിച്ചു.

“ടൌണിൽ എല്ലായിടത്തും അരിച്ചുപൊറുക്കിയെങ്കിലും ഒരു മണിധാന്യം പോലും കിട്ടിയില്ല. ഉറുമ്പുകൾ പോലും പട്ടിണിയിലാണ്, പിന്നെങ്ങനെ ഒരു മണി ലഭിക്കാ..?” ഒന്ന് നിർത്തി അവൻ തുടർന്നു, “കുറച്ച് ഉയരത്തിൽ പറന്നു കറങ്ങിയപ്പോ അകലെ കുറച്ച് പക്ഷികൾ പറക്കുന്നത് കണ്ടു, അവിടേക്ക് പോയപ്പോ അതൊരൂ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഇടമാണ്, പല ഭാഗത്തായ് ഏതോ ഒരു ഭീതിയിൽ കോൺ‌ഗ്രീറ്റ് കാടുകൾക്കുള്ളിൽ ഒളിച്ചു ജീവിക്കുന്നവർക്ക് വേണ്ടി ചിലർ ധാന്യങ്ങൾ കൊണ്ടുപോവുമ്പോൾ വീഴുന്ന ധാന്യമണികൾ പെറുക്കിയെടുത്തതാണ്.”

അവൾ ആശ്ചര്യം കൊണ്ടു, “അതെന്തിനാ മനുഷ്യർ ഒളിച്ചിരിക്കുന്നേ?”

“ഏതോ ഒരു അജ്ഞാത ശക്തി അവരുടെ ജീവനെടുക്കുന്നുണ്ട്” അവന്റെ മുഖത്തും ആ പേടി നിഴലിച്ചിരുന്നു. അവൻ തുടർന്നു, “മുമ്പ് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്, ഒരുമഹാമാരിയെ കുറിച്ച്.. നമ്മിൽ പെട്ട പലരുടേയും ജീവനെടുത്ത അജ്ഞാത ഭീകര ജീവിയിന്ന് മനുഷ്യരുടെ ജീവനെടുക്കാൻ വേഷം മാറി വന്നതാവാം”

അവൾക്കും അതുകേട്ട് പേടി തോന്നി. തന്റെ കാലുകൾ അകത്തി കുഞ്ഞുങ്ങളെ അടിയിലേക്ക് കൊക്കുകൾ കൊണ്ട് തിരുകി ചിറകുകൾ വിരുത്തി മറച്ചു. അവരിതൊക്കെ കേട്ട് പേടിക്കരുതല്ലൊ..

ഇടക്കിടെ ഞെരങ്ങി കരയുന്ന എ.സി.കളുടെ ശബ്ദമല്ലാതെ കുറേ കാലമായ് ഒന്നും കേൾക്കാനില്ല. ആളുകളില്ല, വാഹനങ്ങൾ അപൂർവ്വമായ് മാത്രം പോകുന്നു. ഭീകരമായ ശാന്തതയും അരപട്ടിണിയെ പോലെ അവരുടെ ജീവിതത്തിന്റെ ഭാഗമായ് മാറികഴിഞ്ഞിരുന്നു.

കുഞ്ഞുങ്ങളൊക്കെ ചിറകു വെച്ചു വലുതാകാൻ തുടങ്ങിയിരിക്കുന്നു. തന്റെ അമ്മ തനിക്ക് നൽകിയ ഉപദേശം ഇവർക്കെങ്ങനെ പറഞ്ഞു കൊടുക്കുക എന്നതിൽ അവളെ ആശയകുഴപ്പത്തിൽ എത്തിച്ചിരിക്കുന്നു. മനുഷ്യരെ കാണുന്നില്ല, മനുഷ്യരെ ചുറ്റിപറ്റി ജിവിക്കുന്ന ജീവികളേയും കാണുന്നില്ല, പിന്നെങ്ങനെയാ അവയെ കുറിച്ച് പറഞ്ഞു കൊടുക്കുക.. അവരുടെ ജീവിതത്തിൽ അവർക്ക് കാണാനോ അനുഭവിക്കാനൊ സാധിക്കാത്ത വിഷയത്തിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയാൽ എന്റെ അമ്മ ആവശ്യമില്ലാത്തതൊക്കെ പഠിപ്പിച്ചെന്ന് അവർ പറഞ്ഞാലോ..? അനേകം ചിന്തകൾ അവൾക്ക് ചുറ്റും കാടുകേറി നിറഞ്ഞു, പേടി പെടുത്തുന്ന ഇരുൾ നിറക്കുന്നത് പോലെ തോന്നി.

അല്ല ശരിക്കും ഇരുണ്ടിരിക്കുന്നല്ലൊ.. ! തണുത്ത കാറ്റ് അവിടേ വീശിയടിഞ്ഞു.. പിന്നെ അവർക്ക് ചുറ്റും നിറഞ്ഞു നിന്നിരുന്ന ദുഖങ്ങളൊക്കെ മഴയായ് പെയ്തു. അവൾ കുഞ്ഞുങ്ങളെ ചുറകുകൾക്കുള്ളിലേക്ക് ഒതുക്കാൻ നോക്കി.. കഴിയുന്നില്ല. അവർ വളർന്നിരിക്കുന്നു. അവരെല്ലാവരും ആ മഴകൊണ്ട് വിറങ്ങലിച്ചിരുന്നു. മഴ കഴിഞ്ഞപ്പോൾ ചിറകടിച്ച് വെള്ളം തോർത്തി. കുഞ്ഞുങ്ങളെ പഠിപ്പിച്ചു, വൃത്തിയിലിരിക്കാൻ തൂവലുകൾക്കിടയിലൂടെ കൊക്കുകൾ കൊണ്ടുപോയ് വാർന്നൊതുക്കുന്നതുമെല്ലാം പഠിപ്പിച്ചു.

കുഞ്ഞുങ്ങൾ പറക്കാൻ പാകത്തിലായി.., ഉപദേശങ്ങളൊന്നും നൽകിയില്ലേലും അവർക്ക് വേണ്ട ട്രൈനിങുകൾ നൽകണമല്ലൊ.. അവരെ കൂട്ടി അങ്ങാടിയുടെ വീഥികളിൽ പറന്നിറങ്ങി.. അവിടെ ശൂന്യമായിരുന്നു. അവർ അരുകിലുള്ള മതിലിൽ ഇരുന്നു ചുറ്റും നോക്കി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ മുഖം മറച്ച ചിലർ വന്ന് വാഹനം അവക്കരുകിൽ നിർത്തി. ഭക്ഷണപൊതികളുമായ് പല ബിൽഡിങ്ങുകളിലേക്കും പോകുന്നുണ്ട്. ധാന്യങ്ങളുടെ ചാക്കുകളിൽ നിന്നും ചെറിയ തുളകളിലൂടെ ഊർന്നു വീണ ധാന്യങ്ങൾ കണ്ട് അവർ സന്തോഷിച്ചു. അവർ പോയതിനു ശേഷം ആ ധാന്യങ്ങൾ അവർ ഭക്ഷിച്ചു.. അങ്ങനെ ഒറ്റപെട്ട ഇടങ്ങളിൽ നിന്നായ് അവർക്ക് ഭക്ഷണം കിട്ടി. അന്നവർ വയറു നിറച്ചു. കാലങ്ങൾക്ക് ശേഷം അന്നാണ് അവർ രണ്ടു പേരും കുഞ്ഞുങ്ങളെ ഊട്ടി അവരും വയറ് നിറക്കുന്നത്. സന്തോഷത്തോടെ അവർ കൂട്ടിലേക്ക് മടങ്ങി.

അതേ അവസ്ഥയിൽ ദിവസങ്ങൾ തുടർന്നു, കൂടിയും കുറഞ്ഞുമായ് അവർ ഭക്ഷണം കണ്ടെത്തി. കുഞ്ഞുങ്ങളും പുതിയ സാഹചര്യങ്ങളെ പഠിച്ചു കഴിഞ്ഞു.. ഇനി കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം  വഴിമാറാൻ സമയമായിരിക്കുന്നു, പുതിയ ഇടം തേടിപോകണം.. തന്റെ അമ്മ നൽകിയ ഉപദേശങ്ങളൊന്നും ഇവർക്ക് ഉപകാരപെടില്ല എന്നതിനാൽ കിട്ടിയ സമയങ്ങളിൽ അവർ ജിവീച്ചു കാണിച്ചുകൊടുത്തു, ശ്രദ്ധയും സുരക്ഷയും മര്യാദയുമെല്ലാം.

പിറ്റെ ദിവസം അവർ വഴിമാറി ജീവിക്കാൻ തീർച്ചപെടുത്തി. അവൾ തന്റെ കുഞ്ഞുങ്ങളെ വിളിച്ചു ചേർത്തുപറഞ്ഞു, “നിങ്ങളൊക്കെ വലുതായി സ്വയം പര്യാപ്തത നേടി. ഇനി നിങ്ങൾ സന്തോഷത്തോടെ ജിവീക്കുക” അവളുടെ ഉള്ളൊന്ന് പിടയുന്നുണ്ടായിരുന്നു. തന്റെ അമ്മ നൽകിയ പാഠങ്ങളല്ലല്ലൊ അവരെ പഠിപ്പിക്കാനായത് എന്ന ദുഖത്താൽ.

അവൾ തുടർന്നു പറഞ്ഞു, “നിങ്ങൾ ഇനി തനിയെ ഭക്ഷണം കണ്ടെത്തണം, എന്നും പോകുന്നത് പോലെ ശ്രദ്ധയോടെ പറന്നുയരണം, സന്തോഷമുള്ള കുടുംബമായി നിങ്ങളിരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോകണം, പരസ്പരം സഹായിക്കണം” ശേഷം അവനോടായ് പറഞ്ഞു, “അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാവണം, സംരക്ഷിക്കണം” അവളൊന്ന് കുറുകി.. പിന്നെ ചിറകടിച്ചു. അപ്പോൾ അവളുടെ മുഖത്ത് ധൈര്യവും ആത്മവിശ്വാസവും നിറഞ്ഞത് പോലെ തോന്നി.. അല്ല, തന്റെ കുഞ്ഞുങ്ങൾക്ക് അവസാനമായ് നൽകാനുള്ളത് അതുമാത്രമാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ചിറകടിച്ചുയർന്നു, അവനും കൂടെ.. ആകാശത്ത് രണ്ടുവട്ടം ചുറ്റി കറങ്ങി, മക്കളെ അവസാനമായ് ഒരു നോക്ക് നോക്കി അകലേക്ക് പറന്നു.

നോക്കൂ.. അമ്മ പറഞ്ഞ ഉപദേശങ്ങൾ ഓർമ്മയുണ്ടല്ലൊ.. നമ്മുടെ രണ്ടുപേരുടേയും ജീവിതം മുന്നോട്ട് കൊണ്ടുപൊകേണ്ടത് ആ ഉപദേശങ്ങൾക്ക് അനുസരിച്ചാണ്. അവർ പരസ്പരം ഉപദേശിച്ചു.., അവർ പുതിയ ജീവിതം തുടങ്ങി.. രാവിലെ രണ്ടുപേരും പട്ടണങ്ങളിലേക്ക് ഇറങ്ങി ഭക്ഷണം കണ്ടെത്തി. ദിവസങ്ങൾ കടന്നുപോയി.., കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനുഷ്യർ ഒറ്റപെട്ട് യാത്ര ചെയ്യുന്നത് കൂടി.. അല്ല, ദിവസം തോറും ആളുകൾ കൂടികൊണ്ടിരിക്കുന്നു. പലപ്പോഴും ആളുകൾ തെരുവിൽ നിന്നൊഴിയാത്തത് കാരണം തെരുവുകളിൽ നിന്നും ഭക്ഷണം കണ്ടെത്താനാവാതെ അരപട്ടിണിയിലായി. പിന്നെ അവർക്ക് പരിചിതമല്ലാത്ത നിലയിൽ ആളുകൾ തെരുവിൽ നിറഞ്ഞു. മനുഷ്യർ പേടിയകന്നു പഴയ ജീവിത നിലയിലേക്ക് എത്തിയപ്പോൾ, നഗരവീഥിക്കരുകിലെ മതിലിൽ ആ കുഞ്ഞു പറവകൾ തങ്ങളുടെ കുഞ്ഞു വയറ് നിറക്കാനായ് തെരുവ് ശൂന്യമാകുന്നതും കാത്ത് വിശന്നിരുന്നു.

ഓപൺപ്രസ്സിൽ പ്രസിദ്ധീകരിച്ചത്.

Mar 20, 2020

എന്താണ് കോവിഡ്19? വൈറോളജിയും വാൿസിനേഷനും



Covid-19 എന്ന കൊറോണ വൈറസ് ഏറെ മനുഷ്യ ജീവനെടുക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. മുമ്പും ലോകത്ത് പല തരം വൈറസുകൾ പകർച്ചവ്യാധിയുണ്ടാക്കുകയും ഏറെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത് വന്ന പക്ഷിപനിയും പന്നിപനിയുമൊക്കെ കൊറോണയുടെ വ്യത്യസ്ത രൂപങ്ങളാണ്. വൈറസിന്റെ ഉപരിതല ആവരണത്തില്‍ കിരീടം പോലെയുള്ള കതിരുകളുള്ളതിനാലാണ്‌ കൊറോണ വൈറസ് എന്ന് വിളിക്കപെടുന്നത്. എണ്ണമയമുള്ള കൊഴുപ്പ് തന്മാത്രകളുടെ ഒരു കുമിളയിലാണ് വൈറസ് ഉൾക്കൊള്ളുന്നത്, അതുകൊണ്ട് തന്നെ ഇത് ആൽകഹോൾ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് നശിപ്പിക്കാവുന്നതാണ്. അതേ പോലെ രോഗം പടർത്തുന്ന അനേകം അണുക്കളുണ്ട്, അവയെ കുറിച്ച് മനസ്സിലാക്കി ആരോഗ്യകരമായ പ്രതിരോധാവസ്ഥ സ്വീകരിക്കേണ്ടതുണ്ട്. രോഗമുണ്ടാകാതിരിക്കാനും രോഗമുള്ളവര്‍ രോഗം പടരാതിരിക്കാനുള്ള മുങ്കരുതലുകൾ സ്വീകരിക്കുക.
ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മിതി കോര്‍ക്കില്‍ നിന്നാണ്, കോര്‍ക്കുകള്‍ ചേർന്ന് പ്രോട്രോണും ന്യൂട്രോണും സൃഷ്ടിക്കപെടുന്നത്, ഓരോ ആറ്റത്തിന്റെയും ന്യൂക്ലിയസിലുള്ള പ്രോട്രോണിന്‍റെയും ന്യൂട്രോണിന്‍റെയും തോതനുസരിച്ചാണ്‌ പദാര്‍ത്ഥത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. ആറ്റങ്ങൾ പലരീതിയിൽ ചേർന്നാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടാകുന്നത്, അതിൽ അജൈവ വസ്തുക്കളും ജൈവ വസ്തുക്കൾക്കുമുണ്ട്. ലോകത്ത് എല്ലാ ജൈവ കണങ്ങള്‍ക്കും ജനിതകമായ ഘടനയുണ്ട്, അതിനനുസരിച്ചാണ് അവയുടെ രൂപവും സ്വഭാവവും രൂപപെടുന്നത്.
മനുഷ്യ ശരീരം അനേകം വ്യത്യസ്ത ജനിതക സ്വഭാവ വിശേഷങ്ങളുള്ള കോശങ്ങളാല്‍ നിര്‍മ്മിക്കപെട്ടതാണ്‌. 100 ട്രില്ല്യന്‍ ആറ്റങ്ങളാണ്‌ ഒരു കോശത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടത്, 100 ട്രില്ല്യന്‍ കോശങ്ങളിലാണ്‌ മനുഷ്യ ശരീരവും! ഓരോ കോശങ്ങള്‍ക്കും അതിന്റെ ചുറ്റുപാടുകളില്‍ നിന്ന് വേറ് തിരിച്ചു നിര്‍ത്തുന്ന സെൽ മെംബ്രൺ, ജെല്ലിനെ പോലെ ദ്രവ രൂപത്തിലുള്ള സൈറ്റോപ്ലാസം, ജെനറ്റിക് മെറ്റീരിയലായ ഡി.എന്‍.എ. എന്നിവയാണ്‌. കോശങ്ങള്‍ പ്രധാനമായും രണ്ട് തരത്തിലാണ്‌, ജീവജാലങ്ങളില്‍ കാണുന്ന യൂക്കാരിയോട്ടിക് കോശങ്ങള്‍ക്ക് സങ്കീര്‍ണ്ണമായതും ന്യൂക്ലിയസുള്ളതുമാണ്‌, പ്രോകാരിയോട്ടിക് ന്യൂക്ലിയസില്ലാത്ത ജെനറ്റിക് മെറ്റീരിയല്‍ മാത്രമുള്ളതാണ്‌. പ്രോകാരിയോട്ടിക് ഏകകോശ ജൈവവസ്ഥയിലുള്ള ജീവികളിലാണ്‌, ബാക്ടീരിയകളെ പോലെയുള്ളവയാണ്‌. എന്നാൽ ജീവനില്ലാത്ത ജൈവ സ്വഭാവമുള്ളവയാണ്‌ വൈറസുകള്‍. വളരെ ചെറിയവയാണത്, ഒരു ബാക്ടീരിയക്ക് കാഴ്ച്ച ഉണ്ടായിരുന്നെങ്കില്‍ അവക്ക് പോലും കാണാന്‍ സാധിക്കാത്ത അത്രക്ക് ചെറിയതാണ്‌ വൈറസുകള്‍. സാധാരണ മൈക്രോസ്കോപുകളിൽ കാണാൻ സാധിക്കില്ല, 1931ൽ ഇലക്ട്രോണിക് മൈക്രോസ്കോപുകൾ വന്നതിനു ശേഷമാണ് വൈറസുകളെ കാണാൻ സാധിച്ചത്.
വൈറസുകള്‍ സ്വയമേ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സങ്കീര്‍ണ്ണമായ ജെനറ്റിക് കോഡുകളിലുള്ളവയാണ്‌. പല ഘടനയിലുള്ള വൈറസുകളുണ്ട്. പ്രോട്ടീന്‍ കൊണ്ട് നിര്‍മ്മിക്കപെട്ട ആവരണവും അതിനുള്ളില്‍ ജെല്ലുപോലെയുള്ള എന്സൈമും ജെനറ്റിക് കോഡുകളുമാണ്‌ ഉള്ളത്. വൈറസ് രണ്ട് വിഭാഗമാണ്‌, ഒന്നോ രണ്ടോ ചെയിനുകളിലുള്ള ഡി.എന്‍.എ കോഡുകളിലുള്ളതും ആര്‍.എന്‍.എ കോഡുകളിലുള്ളതുമായ വൈറസുകളുണ്ട്, ആര്‍.എന്‍.എ വൈറസുകള്‍ ശരീര സെല്ലുകളിലേക്ക് പ്രവേശിച്ചതിനു ശേഷം ഡി.എന്‍.എ വൈറസായി പരിണമിക്കുന്നവയുമുണ്ട്, ജനിതക മാറ്റങ്ങള്‍ സ്വീകരിക്കുന്നവയുമുണ്ട്. ഇവ കോശത്തിന്‍റെ ബയോകെമിക്കൽ മെഷിനറി ഏറ്റെടുക്കുകയും ചെയ്യുന്ന രീതികളും വ്യത്യസ്തമാണ്‌.
ഒരു വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിച്ചാൽ വൈറസിനു ഇടപെടാൻ പറ്റിയ അനുകൂലമായ കോശങ്ങളിൽ എത്തുന്നത് വരെ കാത്തിരിക്കും, അനുകൂലമായ കോശത്തിലെത്തിയാല്‍ വൈറസ് കോശത്തിന്റെ ആവരണവുമായി സംയോജിപ്പിച്ച് കോശത്തിലേക്ക് മൊത്തത്തിലോ ജീന്‍ കുത്തിവെച്ചോ പ്രവേശിച്ചുകൊണ്ട് വൈറസ് ജീന്‍ കോശത്തിന്റെ ന്യൂക്ലിയസിലേക്ക് പ്രവേശിച്ച് ബയോകെമിക്കൽ മെഷിനറിയെ ഏറ്റെടുക്കുന്നു. ന്യൂക്ലിയസിനുള്ളിലെ ഡി.എൻ.എ കോഡുകളിൽ വൈറസ് കോഡുകൾ വഴി മാറ്റങ്ങൾ വരുത്തികൊണ്ട് കോശത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തുകൊണ്ട് കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ശേഷം വൈറസ് ഡി‌എൻ‌എ കോപ്പിയുണ്ടാക്കാൻ പ്രോട്ടീനുകളുടെ നിർമ്മാണത്തിനായി ആർ‌.എൻ.‌എ.യെ നിയന്ത്രിക്കുന്നു, അങ്ങനെ അനേകം വൈറസ് ജീനുകൾ ഉണ്ടാക്കുകയും അവ സെല്ലിനുള്ളിൽ അടിഞ്ഞു കൂടുകയും ശേഷം കോശത്തെ തകര്‍ത്തുകൊണ്ട് അനേകം വൈറസ് കോപികളായി അടുത്തുള്ള അനേകം കോശങ്ങളിലേക്ക് പകരുന്നതോട് കൂടി ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. കയറി കൂടി ആതിഥേയ കോശങ്ങളെ തകരാറിലാക്കുന്ന ജൈവിക കണങ്ങളെയാണ്‌ ‘വിഷം’ എന്ന അര്‍ത്ഥത്തിലുള്ള ലാറ്റില്‍ ഭാഷയില്‍ "വൈറസ്" എന്നു വിളിക്കുന്നത്.
ജൈവ കണങ്ങളാല്‍ നിര്‍മ്മിക്കപെട്ട ജീവനുള്ളവയാണ്‌ കോശം, അതിന്റെ സ്വഭാവവും ഘടനയും ചുറ്റുപാടുകളുമായി ഇടപെടുന്നതും നിര്‍ണ്ണയിക്കുന്നത് അവയിലെ ജീനുകളാണ്. കോശങ്ങളുടെയും ഉപരിതലത്തിൽ കാണപ്പെടുന്ന ആന്റിന പോലുള്ള ഘടനകളാണ് സിലിയ. ശരീരത്തിലെ വിവിധ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ മീഡിയേറ്ററാണ്‌ സിലിയ. എല്ലാ ജീവജാലങ്ങളും ഒരേ തന്മാത്രകൾ ഉപയോഗിച്ച് ജനിതക വിവരങ്ങൾ സംഭരിക്കുന്നു, ആ തന്മാത്രകളുടെ ജനിതക കോഡിൽ എഴുതിയത് എല്ലാ ജീവജാലങ്ങളുടെയും പങ്കിട്ട വംശപരമ്പരയുടെ ശക്തമായ തെളിവാണ്. ഉയർന്ന ജീവിത രൂപങ്ങളുടെ പരിണാമത്തിന് വ്യത്യസ്ത ശരീര പദ്ധതികളെയും പോഷകാഹാരങ്ങളെയും പിന്തുണയ്ക്കുന്നതിന് പുതിയ ജീനുകളുടെ വികസനം ആവശ്യമാണ്. അങ്ങനെയാണെങ്കിലും, സങ്കീർണ്ണമായ ജീവികൾ അവയുടെ പ്രാകൃത ഭൂതകാലത്തിൽ നിന്നുള്ള പ്രധാന ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിരവധി ജീനുകളെ നിലനിർത്തുന്നു.
ജീവിയുടെ പരിണാമത്തിൽ ജീനുകൾ പരിപാലിക്കപ്പെടുന്നു. എന്നിരുന്നാലും, ജീനുകൾ കൈമാറ്റം ചെയ്യാനോ മറ്റ് ജീവികളിൽ നിന്ന് "മോഷ്ടിക്കാനോ" കഴിയും. ആൻറിബയോട്ടിക് റെസിസ്റ്റൻസ് ജീനുകൾ വഹിക്കുന്ന പ്ലാസ്മിഡുകൾ സംയോജനത്തിലൂടെ ബാക്ടീരിയകൾക്ക് കൈമാറ്റം ചെയ്യാൻ കഴിയും, കൂടാതെ വൈറസുകൾക്ക് അവയുടെ ജീനുകളെ ഹോസ്റ്റ് സെല്ലുകളിലെ ജീവുകളിൽ ഉൾപ്പെടുത്താനും കഴിയും. ചില സസ്തന ജീനുകൾ വൈറസുകൾ സ്വീകരിച്ച് പിന്നീട് മറ്റ് സസ്തനികളുടെ കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യാറുണ്ട്. ഒരു ജീനിന് എങ്ങനെ ഒരു ജീൻ ലഭിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്നത് പരിഗണിക്കാതെ തന്നെ, പ്രോട്ടീന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഇടം എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടുന്നു. ചില ജെനറ്റിക് മ്യൂട്ടേഷനുകൾ അനിവാര്യമല്ലാത്ത ഇടങ്ങളിലുമുണ്ടാകാം, മ്യൂട്ടേഷനുകൾ ജീനിന്റെ പരിണാമ ജീവിതത്തിന്റെ മൊത്തത്തിലുള്ള ചരിത്രമാണ്. ഈ ഒരു തത്വം തന്നെയാണ്‌ ബയോ പ്രോഗ്രാം ചെയ്യുന്നവരും ഉപയോഗപെടുത്തുന്നത്. അല്ലാതെ പുതിയ ജെനറ്റിക് കോഡുകള്‍ ഡിസൈന്‍ ചെയ്യുകയല്ല, ജീനുകളെ പഠിച്ച് ഓരോ ജീനുകളുടേയും ധര്‍മ്മം മനസ്സിലാക്കി ആവശ്യമുള്ള ഭാഗങ്ങളെടുത്ത് മറ്റൊരൂ ജീനില്‍ അതേ സ്വഭാവം നിര്‍ണ്ണയിക്കുന്ന ജീനുകള്‍ക്ക് പകരം വെക്കുക എന്ന ജീന്‍ ഇന്‍സേര്‍ഷനും ഡെലീഷനുമാണ്‌ ഇന്ന് ബയോപ്രോഗ്രാമില്‍ കാണാന്‍ സാധിക്കുക. അങ്ങിനെയാണ്‌ ജെനറ്റിക് മോഡിഫികേഷൻ നടത്തി കാര്‍ഷിക മേഖലയിലൊക്ക് നല്ലയിനം ഉല്‍പന്നങ്ങൾ സാധ്യമാക്കുന്നത്.
ഇങ്ങനെ ഇന്‍സേര്‍ഷനും ഡെലീഷനും ആദ്യമായ് നടപ്പിലാക്കിയത് മനുഷ്യരല്ല, ജീവനില്ലാത്ത വൈറസുകളാണ്‌. പല വൈറസുകളിലെ ജെനിതക കോഡുകള്‍ അവതന്നെ ചുറ്റുപാടുകള്‍ക്കനുസരിച്ച് പരിവര്‍ത്തനം സ്വീകരിക്കും. ഒരു കോശത്തിൽ നിന്ന് പുതിയ വൈറസ് കോപ്പികൾ ഉണ്ടാക്കുന്ന സന്ദർഭത്തിൽ ആ കോശത്തിലെ ജനിതക അവസ്ഥക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ വഴി ക്രമേണ മറ്റൊരൂ വൈറസായി പരിവർത്തനം ചെയ്യപെടുന്നു. കോറോണ വൈറസുകളുടെ ജെനറ്റിക് ചെയിന്‍ പരിശോധിക്കുകയാണെങ്കില്‍ അത് കാണാവുന്നതാണ്. എന്നാല്‍ കോവിഡ്-19 എന്ന കോറോണയില്‍ നേരത്തെ ഉണ്ടായിരുന്ന ജെനറ്റിക് കോഡില്‍ നിന്നും വലിയ അന്തരം കാണാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോവിഡ്-19 എന്ന കോറോണ വൈറസ് മനുഷ്യ കൈകടത്തലുകൾ ഉള്ളതാണെന്ന് ചില ഗവേഷകര്‍ പറയുന്നു. വൈറസിന്റെ പ്രോട്ടീൻ ശ്രേണിയിൽ എച്ച്ഐവിക്ക് “വിചിത്രമായ സമാനത” ഉള്ള വളരെ ചെറിയ “ഉൾപ്പെടുത്തലുകൾ” തിരിച്ചറിഞ്ഞതായി ഇന്ത്യൻ ബയോടെക് വിദഗ്‌ദ്ധർ പങ്കുവെച്ചിരുന്നു, എച്ച്.ഐ.വി. വൈറസിനു പ്രതിരോധ മരുന്ന് കണ്ടെത്താന്‍ ഇതുവരെ സധിച്ചിട്ടില്ല. അത് ഒരു ആര്‍.എന്‍.എ വൈറസാണെങ്കിലും ശരീര കോശത്തിലെത്തിയതിനു ശേഷം ഡി.എന്‍.എ. വൈറസായി സ്വയം പരിവര്‍ത്തനം ചെയ്യുന്ന വളരെ സങ്കീര്‍ണ്ണമായ ജെനറ്റിക് സ്വഭാവത്തോടുള്ളവയാണ്‌.
ഫ്രെഡ് ഹച്ചിൻസൺ കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റായ ബെഡ്ഫോർഡ് പറയുന്നത്, വൈറസിന്റെ ഏറ്റവും പുതിയ പൊതുവായ പൂർവ്വികരുമായുള്ള ജനിതക വ്യത്യാസങ്ങൾ പ്രകൃതി പരിണാമ സമയത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നു എന്നതിനാൽ മനുഷ്യ നിർമ്മിതമല്ല എന്നാണ്. വൈറൽ ജീനോമിക്സിൽ വിദഗ്ധരായ ശാസ്ത്രജ്ഞരും പറയുന്നത് അത്തരം തെളിവുകളൊന്നും നിലവിലില്ല, സാഹചര്യ വിശകലനങ്ങൾ തീർത്തും തെറ്റാണ് എന്ന് സ്‌ക്രിപ്സ് റിസർച്ച് ട്രാൻസ്ലേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പകർച്ചവ്യാധി ജീനോമിക്‌സ് ഡയറക്ടർ ക്രിസ്റ്റ്യൻ ആൻഡേഴ്‌സൺ പറയുന്നത്, എച്ച്ഐവി പഠനം “ഇത്തരത്തിലുള്ള വിശകലനങ്ങൾ എങ്ങനെ നടത്താമെന്നതിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ്”, ഇന്ത്യൻ ശാസ്ത്രജ്ഞർ എച്ച്ഐവിക്ക് സമാനമാണെന്ന് കണ്ടെത്തിയ ഹ്രസ്വ പ്രോട്ടീനുകൾ എച്ച്ഐവിയിൽ നിന്നുള്ളതല്ല, കൊറോണ വൈറസുകളുടെ സ്വാഭാവിക പരിണാമത്തിന്റെ ഫലമാണിത്.
വൈറസ് രോഗമുള്ള കോശത്തിലേക്ക് മറ്റൊരൂ വൈറസ് കൂടി പ്രവേശിച്ചാല്‍ രണ്ട് വൈറസ് കോഡുകളിലൂടെ പുതിയ വൈറസ് രൂപപെടാന്‍ സാധ്യതയുണ്ട് എന്നതിനു കാരണം കോശത്തിലെത്തിയാല്‍ വൈറസ് ജീനുകളെ കോശത്തിലെ ജീനുകളിലേക്ക് ചേര്‍ത്തുകൊണ്ടുള്ള വൈറസ് മോഡിഫൈ ചെയ്ത കോശത്തിലേക്ക് പുതിയ വൈറസ് കടന്നുവന്നാല്‍ വീണ്ടും കോശത്തില്‍ ജെനറ്റിക് മ്യൂട്ടേഷനും ഇന്സേര്‍ഷനും നടക്കുകയും രണ്ട് വൈറസ് ജീനുകളില്‍ നിന്ന് പുതിയ വൈറസ് ഉണ്ടാകാനും സാധ്യതയുണ്ട് എന്ന പഠനങ്ങള്‍ക്കനുസരിച്ച് അതിനുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടി ലാബുകളില്‍ വൈറസ് ജീനുകളിലെ ചില സ്ട്രൈനുകൾ പരിവര്‍ത്തനം പരീക്ഷണങ്ങൾ നടത്താറുണ്ട്, വൈറസുകളുടെ പരിവർത്തനങ്ങളെ കുറിച്ച് പഠിക്കാനും വാക്സിനുകള്‍ ഉണ്ടാക്കാനും വേണ്ടി. ഭീകരന്മാരായ H5N1 വൈറസ് സ്ട്രൈനുകളിൽ മാറ്റം വരുത്തിയ തന്റെ പരിശ്രമങ്ങളെ കുറിച്ച്നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫൗച്ചിയർ 2012 സെപ്റ്റംബറിൽ മാൻഹാട്ടൻ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെ പക്ഷികളിലും മൃഗങ്ങളിലും പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്. വർഷങ്ങൾക്ക് ശേഷം ഏഷ്യയിൽ വ്യാപിച്ച പക്ഷിപനിയുടെ ആയിരകണക്കിനു കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. H5N1 പ്രത്യേകിച്ചും ക്രൂരമായതാണ്. ഫൌച്ചിയര്‍ ഗവേഷക സംഘം ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളെ വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ച വൈറസാണ്‌ ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത് വൈറസ്.
ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ പണമെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്ക. അതിനാൽ തന്നെ കുത്തകകൾ ആ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന വൈറസുകളെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാ‍രോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുവഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമാകില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്യുന്നു. പന്നിപനിയെ പോലുള്ള ചില വൈറസുകളെ തടയാൻ വേണ്ടി കോടികണക്കിനു ഡോളറുകളുടെ വാക്സിനുകൾ ആരോഗ്യരംഗത്ത് ചിലവഴിച്ചത്, എന്നാൽ ആ വൈറസുകൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചവയായിരുന്നില്ല.
എല്ലാ വൈറസുകളിലും ബാക്ടീരിയകളിലും കാണപ്പെടുന്ന തന്മാത്രകളാണ്‌ ആന്‍റിജന്‍. ശരീരത്തിലേക്ക് വന്ന ആന്‍റിജനില്‍ നിന്നും വൈറസിനെ മനസ്സിലാക്കി ലിംഫോസൈറ്റുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങൾ ആന്റിബോഡികൾ ഉൽ‌പാദിപ്പിച്ച് പ്രതികരിക്കുന്നു, ഈ ആന്റിബോഡികൾ ആക്രമണകാരിയോട് പോരാടുകയും അവയെ നശിപ്പിച്ച് അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യവാനായ ഒരു വ്യക്തിക്ക് പ്രതിദിനം ദശലക്ഷക്കണക്കിന് ആന്റിബോഡികൾ ഉത്പാദിപ്പിക്കും. നിർഭാഗ്യവശാൽ ശരീരം ആദ്യമായി ഒരു വൈറസിനെ അഭിമുഖീകരിക്കുമ്പോൾ അവയെ പ്രതിരോധിക്കാന്‍ വേണ്ട ആന്റിബോഡി കണ്ടെത്താന്‍ സമയമെടുക്കും. ചില വൈറസുകളുടേയും ബാക്ടീരിയകളുടേയും ആന്റിജനുകള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതാകുമ്പോള്‍ ആന്‍റിബൊഡി കണ്ടെത്തി തിരിച്ചടിക്കുന്നതിനുമുമ്പ് അണുബാധ വ്യാപിക്കുകയും ശരീരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളിലാണ്‌ വാക്സിനുകളുടെ ഉപയോഗം ഫലപ്രദമാകുന്നത്.
വാക്സിനുകൾ നശിച്ചതോ ദുർബലമായതോ ആയ വൈറസിന്‍റെ ആന്റിജനുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവക്ക് അണുബാധയുണ്ടാക്കാൻ കഴിയില്ല, ആ വാക്സിനുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗപ്രതിരോധ ശേഷി അവയെ ശത്രുവായി കാണുകയും പ്രതികരണമായി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. ആ വാക്സിനുകളിലുള്ള ആന്‍റിജനുകള്‍ക്കെതിരെ ആന്‍റിബൊഡി കണ്ടെത്തുകയും ആന്‍റിജനുകളെ നശിപ്പിക്കുകയും ശേഷം ആന്‍റിബൊഡികളും ഇല്ലാതാകും, എന്നാല്‍ ആന്‍റിജന്‍റെയും ഫലപ്രദമായി ഉപയോഗിച്ച ആന്‍റിബൊഡിയുടേയും വിവരണങ്ങള്‍ മെമ്മറി സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളിലൂടെ ശരീരത്തിൽ നിലനിൽക്കുന്നു. പിന്നീട് അതേ ആന്‍റിജനുകളിലുള്ള വൈറസ് ശരീരത്തില്‍ വന്നാല്‍ ഉടനടി മെമ്മറി സെല്ലുകൾ ആന്റിബോഡികൾ വേഗത്തിൽ ഉത്പാദിപ്പിക്കുകയും വളരെ വൈകുന്നതിന് മുമ്പ് ആക്രമണകാരിയെ നശിപ്പിക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു പ്രതിരോധ സംവിധാനം ശരീരത്തിനു രൂപപെടുത്താനാണ്‌ വാക്സിനുകള്‍ ഉപയോഗിക്കുന്നത്. ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളില്‍ കാര്യമായ പരിണാമങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഒരിക്കള്‍ ആ രോഗം വന്നാല്‍ അതിന്‍റെ ആന്‍റിബൊഡിയുടെ വിവരങ്ങള്‍ പ്രതിരോധ മെമ്മറി സെല്ലുകളില്‍ ഉണ്ടാകും, അതുകാരണമാണ്‌ അത്തരം രോഗം വീണ്ടും വരാതിരിക്കുന്നത്. എന്നാല്‍ ചില വൈറസുകള്‍ അത് പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കും, അത്തരം വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാകില്ല. വാക്സിനുകളും കമ്മ്യൂണിറ്റി തലത്തിൽ പ്രവർത്തിക്കുന്നു. വളരെ ചെറുപ്പമായതിനാലോ അല്ലെങ്കിൽ അവരുടെ രോഗപ്രതിരോധ ശേഷി വളരെ ദുർബലമായതിനാലോ ആണെങ്കില്‍ അവര്‍ക്ക് വാക്സിനേഷൻ നൽകാൻ കഴിയില്ല. ഓരോ രോഗങ്ങള്‍ക്കും ഓരോ ടൈപ് വാക്സിനുകളാണ്‌ ഉള്ളത്, വാക്സിനുകള്‍ക്ക് ഗുണവും ദോശവുമുണ്ട് എങ്കിലും വളരെ മാരകമായ രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ എന്തുകൊണ്ടും ഗുണകരമാണ്‌.

published @shababweekly

Jan 26, 2015

മുസ്ലിം ആവിർഭാവവും ദേശീയതയും

ഇന്ത്യൻ സമുദ്രത്തെ 'അറബ് തടാക'മെന്ന് വിളിക്കാൻ മാത്രം വാണിജ്യ ബന്ധം അറബികൾക്കുണ്ടായിരുന്നു. മേഖലയിൽ എവിടെ എങ്കിലും കോളനീവാഴ്ച്ചയോ, ഒരു ഏകീകൃത രാജ്യമൊ അതിനുള്ള ആഗ്രഹമോ അറബികള്‍ക്കും അവരിലൂടെ തദ്ദേശീയരിൽ രൂപപെട്ട മുസ്‌ലിംകള്‍ക്കുമുണ്ടായിരുന്നില്ല. അറബികൾ വാണിജ്യ ശൃംഖലകളും അതിനാവശ്യമായ തുറമുഖങ്ങളും നിര്‍മിച്ചുകൊണ്ട് വ്യാപാരം നടത്തുകയും സ്വന്തം ദേശത്തെ ജനങ്ങള്‍ക്കപ്പുറം ദേശാടക ചെന്നെത്തിയ വ്യത്യസ്ത ദേശങ്ങളിലെ ജനങ്ങളെയും സാധ്യമായ മണ്ഡലങ്ങളിൽ ഒന്നിപ്പിച്ചു നിർത്താൻ സാധ്യമായ മേഖലകൾ ഉപയോഗപെടുത്തി. അറബികൾ തദ്ദേശീയരെ വിവാഹം കഴിക്കുകയും അതുവഴി ഭാഗികമായി അറബിയും പ്രാദേശികനും മുസ്‌ലിമുമായ മിശ്രിതവും സങ്കര സംസ്‌കാരത്തിലൂന്നിയതുമായ തലമുറ ആഫ്രിക്കയിലെ സ്വാഹിലികളെ പോലെ മലബാറിലെ മാപ്പിളമാരെ പോലെ, ഈസ്റ്റേഷ്യൻ ഭാഗങ്ങളിൽ മലായികളും ജാവനികളുമൊക്കെയായി സ്വദേശി സ്വത്വം സ്വീകരിക്കുകയും മതബോധത്തിലൂന്നിയ ദേശീയ ബോധമുള്ള പൌരന്മാരിലൂടെ നല്ലൊരൂ സമൂഹം രൂപപെടുകയും ചെയ്തു.

ഇസ്ലാം മതം അറേബ്യൻ ഭൂമിയിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കേരളം, സിലോൺ, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ എത്തിയിരുന്നു. എഡി. ഏഴാം നൂറ്റാണ്ടിൽ അറബികൾ വ്യാപാരാവശ്യങ്ങളിലും ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും വിദേശ രാജ്യങ്ങൾ സന്ദർശിച്ചതിനു ശേഷം സിലോണിൽ നിന്നും മടങ്ങുന്നതിനിടയിൽ യാത്രാമധ്യേ കേരളത്തിലെ പ്രധാന തുറമുഖപട്ടണമായ കൊടുങ്ങല്ലൂരിലെത്തുകയും ചേരമാൻ ചക്രവർത്തിയെ കാണുകയും ചെയ്തു.  ഇസ്ലാം മതത്തെ കുറിച്ചും അറേബ്യൻ ഭൂമിയിലെ അതിന്റെ വ്യാപനവും അത് ജനജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും മനസ്സിലാക്കി ഇസ്ലാംമതത്തിൽ ആകൃഷ്ടനായി ചേരമാൻ തന്റെ രാജ്യം മറ്റുള്ളവർക്ക് വീതിച്ചുകൊടുത്ത് മക്കയിലേക്കു പുറപ്പെട്ടു എന്നും ചരിത്ര ഗ്രന്ഥങ്ങളിൽ സൂചനകളുണ്ട്.  പോർച്ചുഗീസ് സഞ്ചാരിയായ ബാർബോസ ഇത് രേഖപെടുത്തിയിട്ടുണ്ട്. കേരളത്തിൽ മറ്റു രാജക്കന്മാരുടെ ഉദ്ഭവത്തെ കുറിച്ച് പല ഗ്രന്ഥങ്ങളിലും പ്രസ്താവിക്കുന്നത് ചേരമാൻപെരുമാളുടെ മക്കായാത്രയെ തുടർന്ന് രാജ്യം വിഭജിക്കപ്പെട്ടാണ് പല രാജവംശങ്ങളും ഉണ്ടായത് എന്നാണ്. 

താവട്ടെ, സുഗന്ധദ്രവ്യങ്ങളിൽ വ്യാപാരം ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിൽ എത്തിയ അറബികൾ പല മേഖലകളിലും വ്യാപാര കേന്ദ്രങ്ങളുണ്ടാക്കുകയും വ്യാപാര പ്രതിനിധികളെന്ന നിലയിൽ തുറമുഖകേന്ദ്രങ്ങളിൽ വാസമുറപ്പിക്കുകയും ചെയ്തു, തദ്ദേശിയരെ വിവാഹം ചെയ്തുകൊണ്ട് ഇവിടെ കൂടിയവരും അവരിൽ നിന്ന് ചൈതന്യം സ്വീകരിച്ചുകൊണ്ട് അവരുടെ മതവിശ്വാസങ്ങൾ സ്വീകരിച്ചവരുമുണ്ടായി. അങ്ങിനെ കേരളത്തിൽ ഇസ്ലാം മതത്തിന് വേരുകളുണ്ടായി. അങ്ങിനെ അവർ ചെറിയ സമൂഹമായി മാറി. വാണിജ്യങ്ങളിൽ ഇടപെട്ടിരുന്ന മുസ്ലിംങ്ങൾ കേരളീയ രാജാക്കന്മാരുടെ വിശ്വസ്തസേവകരാവുകയും തുറമുഖങ്ങൾ കേന്ദ്രീകരിച്ചു ജീവിച്ച മുസ്ലിംങ്ങളിൽ നിന്നും നാവികമേധാവികളുമുണ്ടായി. അങ്ങിനെ കോഴിക്കോട്ട് സാമൂതിരിയുടെ രാഷ്ട്രീയാധിപത്യം വർദ്ധിക്കുകയും കേരളത്തിലെ പ്രമുഖനായ രാജാവാകുന്നതിന് സഹായകമാവുകയും ചെയ്തു. പാശ്ചാത്യ ആധിപത്യം കേരളത്തിൽ വന്ന് സ്ഥാപിതമാകുന്നത് വരെ വളരെ ഐക്യത്തോടെയും സാഹോദര്യത്തോടെയും അവർ ജീവിച്ചിരുന്നു.

പാശ്ചാത്യ ശക്തികളുടേ കോളനി വാഴ്ച്ചയും അവരുടെ മതവിശ്വാസ പ്രചരണവും ലോകത്ത് വ്യാപിച്ചതിനു ഭിന്നമായാണ് അറേബ്യയിൽ നിന്നും അറബികളുടെ പ്രയാണവും അവരുടെ മതവിശ്വാസവും ഇതര ഭാഗങ്ങളിൽ വ്യാപിച്ചത്. സാമ്രാജ്യത്വ ചിന്തകൾ അവരിൽ നിന്നും ഉണ്ടായിട്ടില്ല ആർക്കും കൈമാറ്റം ചെയ്യപെട്ടിട്ടുമില്ല. അവരിൽ നിന്നും മതം സ്വീകരിച്ച തദ്ദേശീയരിലും സാമ്രാജ്യത്വമൊ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തോടുള്ള താല്പര്യമൊ ഉണ്ടായിരുന്നില്ല.  അറബികൾക്ക് കച്ചവടം എന്നതിനപ്പുറം രാജ്യ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ യുദ്ധങ്ങളും പിടിച്ചടക്കലും ഉണ്ടായില്ല, കേരളത്തിൽ ഇസ്ലാമിക സമൂഹം വളരെ സനേഹ സാഹോദര്യത്തിൽ രൂപപെട്ടതുപോലെ തന്നെയാണ് ഈസ്റ്റേഷ്യൻ രാജ്യങ്ങളിലും ഇസ്ലാം വളർന്നു വന്നത്. അവിടെയൊന്നും ചെറിയ ഏറ്റുമുട്ടലുകൾ പോലും ഉണ്ടായതായി കാണാൻ കഴിയില്ല. കാരണം ഇസ്ലാം വളർന്നത് ആ സമൂഹത്തിന്റെ അംഗീകാരത്തോടു കൂടിയായിരുന്നു, അവിടെ എത്തിയ അറബികളാവട്ടെ, ആ രാജ്യങ്ങളെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കണമെന്നൊ തങ്ങളുടെ രണ്ടാം രാജ്യമാക്കാനോ ആഗ്രഹിച്ചില്ല. അവിടങ്ങളിൽ രൂപപെട്ട മുസ്ലിം സമൂഹത്തിനാകട്ടെ, തങ്ങളുടെ മാതൃരാജ്യത്തിനപ്പുറം ഏതെങ്കിലും അറബ് രാജ്യങ്ങളെ തങ്ങളുടെ ആധിപത്യ രാജ്യമായൊ രണ്ടാം രാജ്യമായൊ ഗണിച്ചതുമില്ല. അതുകൊണ്ടുതന്നെയാണ് കച്ചവടത്തിനപ്പുറം രാജ്യത്തെ കോളനികളാക്കാൻ വന്ന പാശ്ചാത്യരോട് ഏറ്റുമുട്ടാനും അവർക്കെതിരെ ശക്തമായി നിലകൊള്ളാനും അതാത് രാജ്യങ്ങളിലെ മുസ്ലിംങ്ങൾ തങ്ങളുടെ രാജ്യ സംരക്ഷണത്തിന് മുന്നിൽ നിന്നിരുന്നതായി കാണാൻ സാധിക്കുന്നത്. 

**
ഈസ്റ്റ് എഷ്യൻ രാജ്യങ്ങളിൽ കച്ചവട സംഘങ്ങളായി എത്തിവരിലൂടെ മേഖലകളിൽ ഇസ്ലാം വ്യാപിച്ചു, ആ മാറ്റങ്ങളിൽ രക്തചൊരിച്ചിലുകൾ കാണാൻ സാധിക്കില്ല. ഈസ്റ്റേഷ്യയുടെ ഭാഗങ്ങളിലേക്കും പ്രവേശിച്ചുകൊണ്ട് കച്ചവടത്തിൽ ഇടപെട്ടവരുടെ മാനുഷികവും നീതിയുക്തവുമായ ഇടപെടലും ജീവിത രീതികളിലും ആകൃഷ്ടരായിട്ടാണ് ഇസ്ലാം വളർന്നത്. ഏഷ്യൻ രാഷ്ട്രങ്ങളിൽ ഇന്ത്യക്ക് ശേഷം ഇന്തോനേഷ്യൻ ഐലന്റുകൾ, മലായ്, ഇന്നത്തെ ഫിലിപ്പൈൻസ് തുടങ്ങിയ ദീപുസമൂഹങ്ങളിൽ ഇസ്ലാം ശക്തിയായി വളർന്നു, കേരളത്തിലെ അറക്കൽ രാജ വംശത്തെപോലെ തദ്ദേശീയ ഭരണകൂടത്തിലും പരിവർത്തനങ്ങളുണ്ടായി ഇസ്ലാമിക ഭരണകൂടങ്ങൾ സ്ഥാപിക്കപെടുകപോലുമുണ്ടായി. എങ്കിലും ഒരു സാമ്രാജ്യ സംങ്കല്പത്തിനതീതമായിരുന്നു അവ, കാരണം ഇസ്ലാമിക സാമ്രാജ്യം വളർത്തിയെടുക്കുവാൻ യുദ്ധത്തിനിറങ്ങിയവരായിരുന്നില്ല, മറിച്ച് കച്ചവടവും കൂടെ തങ്ങൾ മനസ്സിലാക്കിയ വിശ്വാസത്തെ കുറിച്ചു പറഞ്ഞുകൊടുത്തുമുള്ള ജീവിത ചര്യയാണ് പരിവർത്തനങ്ങളുണ്ടായത്. ഇന്ത്യയിലേ പോലെ ഇതര വസ്തുക്കളിൽ വിശ്വസിക്കുന്ന പ്രത്യേക മതവിശ്വാസികളെന്ന് പറയുന്നവരായിരുന്നില്ല ഈസ്റ്റ് ഏഷ്യയിൽ അതിക ഭാഗങ്ങളിലേയും ജനങ്ങൾ, അതിനാൽ തന്നെ അവിടങ്ങളിൽ ഇസ്ലാം വന്നതോട് കൂടി മാറ്റങ്ങളുണ്ടായി ഇസ്ലാമിക ചെറു രാജ്യങ്ങൾ രൂപപെട്ടു, ഇസ്ലാം വിശ്വസിക്കാത്ത ഭാഗങ്ങളിൽ മറ്റു വിശ്വാസങ്ങളിൽ ജീവിക്കുന്ന സമൂഹങ്ങളും അവരെ നയിക്കുന്ന ഭരണകൂടങ്ങളും ഉണ്ടായിരുന്നെങ്കിലും തമ്മിൽ യുദ്ധങ്ങളില്ലാതെ ജീവിച്ചു, അതിനു പ്രധാന കാരണം യുദ്ധങ്ങളിലൂടെയായിരുന്നില്ല ഇസ്ലാമിക മതം അവരിൽ രൂപം കൊണ്ടത്. ഇസ്ലാം സമാധാനത്തിന്റെ മതമാണ്, യുദ്ധത്തിലൂടെയല്ല ലോകത്ത് ഇസ്ലാം വ്യാപിച്ചത് എന്നത് ചരിത്ര സത്യമാണ്.

കേരളത്തിൽ സാമ്രാജ്യ അജണ്ടകളുമായി പാശ്ചാത്യർ എത്തിയത് പോലെ ഈസ്റ്റേഷ്യൻ രാജ്യങ്ങളിലും പാശ്ചാത്യർ എത്തുകയുണ്ടായി. അവിടെ നടന്ന യുദ്ധങ്ങളും സ്വതന്ത്ര്യ പോരാട്ടങ്ങളുമെല്ലാം പ്രധാനമായും മുസ്ലിം നേതൃത്വത്തിനു കീഴിലായിരുന്നു ഉണ്ടായത്.  സ്പെയിനിന്റെ മഗെല്ലനെ ഫിലിപൈൻസിൽ വച്ച് കൊലപ്പെടുത്തിയ, ഫിലിപ്പൈൻസിലെ 'ആദ്യഹീറോ' എന്നറിയപ്പെടുന്ന ലാപു ലാപു (Lapu-Lapu) മുസ്ലിം പോരാളിയാണ്. ഫിലിപൈൻസിന്റെ സ്വതന്ത്യപോരാളികളുടെ സ്റ്റാച്യുവായി ഇന്നും ലാപു- ലാപുവിന്റെ പ്രതിമകൾ ഇന്നും ഫിലിപ്പൈൻസിൽ വ്യാപകമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സായുധരായ പാശ്ചാത്യർ ജനങ്ങളെ കൊന്നൊടുക്കിയും അടിമകളാക്കിയും രാജ്യങ്ങളെ കോളനികളാക്കി മാറ്റിയപ്പോൾ മുസ്ലിംങ്ങൾ അവർ നാടിനോട് കൂറുള്ളവരായി, മറ്റു രാജ്യങ്ങളോട് വിദേയത്വം പ്രകടിപ്പിക്കാതെ മാതൃരാജ്യത്തിനുവേണ്ടി പോരാടി രക്തസാക്ഷികളായി എന്നത് ചരിത്രത്തിന്റെ രേഖകളിൽ കാണാവുന്നതാണ്. അമാനില്ലഎന്ന ഏറെ ഉന്നതിയിലെത്തിയ മുസ്ലിം സിറ്റിയാണ് പിന്നീട് അറബികളുമായുള്ള ബന്ധത്തെ അറുത്തെറിഞ്ഞുകൊണ്ട് ഒഴിവാക്കി 'മനില'യായി മാറിയത്. സതേൺ ഭാഗത്ത് ശക്തമായ് ഭരണകൂടത്തിനു കീഴിൽ മൊറെ മുസ്ലിങ്ങൾ ഭരണം നഷ്ടപെട്ടെങ്കിലും കീഴടങ്ങാതെ തങ്ങളുടെ മണ്ണിനു പൊരുതി, ഇന്നും ആ പോരാട്ടം നിലനിൽക്കുന്നു!! വൈദേശിക ശക്തികളായ സ്പാനീഷ് സാമ്രാജ്യത്വ ശക്തികൾ രാജ്യം കീഴടക്കി ഫിലിപൈൻസ് എന്ന രാജ്യമുണ്ടാക്കി. സ്പൈൻ രാജാവ് ഫിലിപിന്റെ ദീപ് എന്നർത്ഥത്തിൽ ഫിലിപൈൻസ് എന്ന രാജ്യം സൃഷ്ടിച്ചത് മുസ്ലിം നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തദ്ദേശീയരെ കൊന്നൊടുക്കിയാണ്. ആ ഫിലിപൈൻസിനെതിരെയുള്ള ആ രാജ്യത്തെ ജനത ശക്തമായി പോരാടി, പോരാട്ടം ചില ദ്വീപുകളെ കേന്ദ്രമാക്കി നടത്തി. ഇന്നും ചില ദ്വീപുകൾ കേന്ദ്രീകരിച്ച് ഇത്തരം പോരാട്ട സംഘങ്ങളുണ്ട്, സ്വതന്ത്യപോരാട്ടങ്ങളുടെ ഏറ്റവും പഴക്കം ചെന്നത് ഇന്ന് മൊറൊയിലെ മുസ്ലിംങ്ങളുടേതാണ്, 480ൽ കൂടുതൽ വർഷങ്ങളായി ഇന്നും ആ എതിർപ്പ് അവരിൽ നില നിൽക്കുന്നു. പക്ഷെ ഭൂമിയുടെ അവകാശികളായ അവരിന്ന് ഫിലിപൈൻസ് തീവ്രവാദികളാണ്. അവരുടെ കൊലപാതക, അക്രമണ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ല, കാലങ്ങളായുള്ള മാറ്റങ്ങളിൽ അവരിൽ മൂല്ല്യച്യുതി സംഭവിച്ചിട്ടുണ്ട്. തീവ്രവാദികളെന്നു വിളിക്കുന്നവരുടെ ചരിത്രം സൂചിപ്പിച്ചെന്നുമാത്രം.

അതുപോലെ തന്നെയാണ് ഓസ്ട്രേലിയയിലും. ഓസ്ട്രേലിയയിൽ പാശ്ചാത്യർ വരുന്നതിന് മുമ്പ് മുസ്ലിംങ്ങൾ അവിടെ എത്തിയിരുന്നു, ഈസ്റ്റ് ഏഷ്യൻ ഭാഗങ്ങളിലുള്ള മുസ്ലിംങ്ങൾ ഓസ്ട്രേലിയയുമായ് വാണിജ്യത്തിലേർപ്പെടുകയും അവരിൽ ആകൃഷ്ടരായി വലിയൊരൂ വിഭാഗം മുസ്ലിംങ്ങളാവുകയും ചെയ്തു, പ്രത്യേക രാജ്യ താല്പര്യങ്ങളിൽ ജീവിക്കാത്തതിനാലും ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമാവണമെന്ന് ചിന്തയില്ലാത്തതിനാലും അവരു സ്വതന്ത്ര്യ സമൂഹമായി ജീവിച്ചു പോയി. ആസ്ട്രേലിയയിലെ ആദിമ മനുഷ്യരുടെ വിശ്വാസങ്ങളെ പഠനവിധേയമാക്കിയപ്പോൾ ഏക ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ചില മൂല്ല്യങ്ങഓസ്ട്രേലിയൻ ആദിമ വംശക്കാരായ അബോർജിനലുകളിൽ കാണുന്നുണ്ട്അബോർജിനുകൾക്ക് ഈസ്റ്റ് ഏഷ്യൻ മുസ്ലിങ്ങളുമായുള്ള ബന്ധം ഇംഗ്ളീഷ് വരവോടെ ഇല്ലാതായി. പാശ്ചാത്യർക്കെതിരെ അബോർജിനുകൾ അവർക്കാവുന്ന ചെറുത്തുനില്പുകൾ നടത്തിയെങ്കിലും സായുധ സേനക്കുമുന്നിൽ അതിനു നിലനില്പുണ്ടായില്ല. അബോർജിനുകളുടെ നല്ലൊരൂ ശതമാനത്തെ കൂട്ടത്തോടെ കൊന്നൊടുക്കുകയും അടിമകളാക്കുകയും അവരുടെ വിശ്വാസങ്ങളെയും മൂല്ല്യങ്ങളെയും നിഷ്കാസനം ചെയ്യുക വഴി ഓസ്ടേലിയയിൽ ഇസ്ലാമിന്റെ ശബ്ദങ്ങൾ തീരെ കുറഞ്ഞു, പിന്നീട് ഒറ്റപെട്ട കച്ചവടങ്ങൾക്കായ് അഫ്‌ഗാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും എത്തിയവരിലൂടേയും ഇസ്ലാമിന്റെ ശബ്ദങ്ങൾ ഓസ്ട്രേലിയയിൽ കേൾക്കാനായി എന്നുമാത്രം. മനുഷ്യവാസം തീരെ കുറഞ്ഞ ഭൂമിയിലേക്ക് ഒട്ടകങ്ങളെ കൊണ്ടു വരുന്നത് അഫ്ഗാനിൽ നിന്നായിരുന്നു, അതാണ് പിന്നീട് ഡെസേർട്ട് ട്രൈനുകളായി മാറ്റപെട്ടത്. താവട്ടെ, പല ടെറിട്ടറികളായുള്ള ഓസ്ട്രേലിയ ഇന്നും ചില രേഖകളിൽ ഇംഗ്ലണ്ടിന്റെ ഭാഗമാണ്, അത്രമാത്രം സാമ്രാജ്യത്വം അവിടെ കുടിയിരുന്നു. 

**
പാശ്ചാത്യ ശക്തികളുടേത് കോളനി വെട്ടിപ്പിടുത്തങ്ങൾക്കുള്ള സഞ്ചാരമായിരുന്നപ്പോൾ ഇസ്‌ലാമിക സമൂഹത്തിന്റേത് വ്യാപാരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ദേശാടനമായിരുന്നു. പാശ്ചാത്യ ശക്തികൾ ലോകം കീഴടക്കി അത് ഡിസ്‌കവറിയായി ചരിത്രത്തിൽ രേഖപെടുത്തുമ്പോൾ അവിടെ ചരിത്രമായി കഴിഞ്ഞ ഒരു ജനതയെ തഴയപെടുന്നു, അവിടം ജീവിച്ച ഭൂമിയുടെ അവകാശികൾ രണ്ടാം തരം പൌരന്മാരുമായി മാറുന്നത് പോലെ അവരുടെ ചരിത്രവും രണ്ടാംതരമായി മാറ്റി. കൊളമ്പസ് അമേരിക്ക കണ്ടെത്തുന്നതിന് മുമ്പ് അവിടെ മനുഷ്യർ ജീവിച്ചിരുന്നു, റെഡിന്ത്യൻസെന്നു പറഞ്ഞു അവരെ അടിമകളാക്കി സമൂഹത്തിന്റെ താഴേ നിലയിലേക്ക് മാറ്റി നിർത്തി. അതു തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാനാവുക.  സാമ്രാജ്യ ശക്തികൾ കോളനി രാജ്യങ്ങൾ സൃഷ്ടിച്ചുകൊണ്ട്  സാമ്രാജ്യ വ്യാപനം ഏറെ കാലം നീണ്ടു നിൽക്കുകയും വലിയ യുദ്ധങ്ങൾക്ക് പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇങ്ങിനെയുള്ള കോളനികൾ രൂപപെടുത്തുക വഴി പാശ്ചാത്യർ ലക്ഷ്യമിട്ടത് നിർബന്ധ മതപരിവർത്തനം മാത്രമായിരുന്നില്ല, തങ്ങളുടെ ജീവിതമാർഗത്തിന് അതാത് രാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കുകയും നല്ലൊരൊ വിഭാഗം ജനങ്ങളെ അടിമകളാക്കി മാനുഷിക വിഭവങ്ങളായി വ്യത്യസ്ത മേഖലകളിൽ ഉപയോഗപെടുത്തുകയും ചെയ്യുക എന്നതുമായിരുന്നു. ഇതിൽ നിന്നെല്ലാം അറബ് സമൂഹം വിഭിന്നമായിരുന്നു എന്നതിനാൽ അവരിലൂടെ കടന്നുവന്ന മതവിശ്വാസികൾക്ക് തദ്ദേശീയമായ രാഷ്ട്രീയ ചിന്തകളെ ഉണ്ടായിരുന്നുള്ളൂ.

പലർക്കുമറിയുന്ന ചരിത്രത്തിന്റെ ഏടുകളിൽ നിന്നും ഇതൊക്കെ പുറത്തേക്കെടുത്ത് എഴുതുന്നത് ചില വസ്തുതകളെ ഓർമ്മപെടുത്താനാണ്, അറബികളുടെ മതവിശ്വാസങ്ങളിൽ ആകൃഷ്ടരായി അവരുടെ മതം തദ്ദേശീയർ സ്വീകരിച്ചത് നിർബന്ധങ്ങളിലൂടെയൊ അക്രമണങ്ങളിലൂടെ ആയിരുന്നില്ല, ഇസ്ലാമിക വിശ്വാസം സ്വീകരിച്ചത് കൊണ്ട് അവരുടെ ദേശ സനേഹം കുറഞ്ഞിട്ടുമില്ല, മറ്റേതെങ്കിലും രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ ദേശമായൊ ഭാഗമായൊ പരിഗണിച്ചിരുന്നില്ല, ദേശത്തിനോടും ദേശീയ പോരാട്ടങ്ങളിലും മുസ്ലിംങ്ങൾ മുന്നിൽ നിന്നിരുന്നു, മാതൃ രാജ്യത്തോടുള്ള മുസ്ലിംങ്ങളുടെ കൂറും ദേശീയതയും ദേശ സ്നേഹവും എത്ര ഔന്നത്യം പ്രാപിച്ചിരുന്നൊ, അതിനേക്കാൾ കൂടുതലൊന്നും മറ്റൊരൂ സമൂഹത്തിനും പറയാനില്ല. എന്നാൽ ഇന്ന് മുസ്ലിംങ്ങളുടെ ദേശ സ്നേഹവും ദേശീയ ബോധവും ചിലർ ത്രാസിലിട്ട് തൂക്കി വിലപറയാൻ ശ്രമിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ സ്വതന്ത്ര്യ പോരാട്ടങ്ങൾക്ക് പാരവെച്ചവർ, സാമ്രാജ്യത്വത്തിന്റെ പിമ്പുകളുമായിരുന്നവർ അവർക്ക് പേരിനു പോലും സ്വതന്ത്ര്യ സമര പോരാളിയേയൊ നായകരേയൊ കാണിക്കാനാകില്ല, അതുകൊണ്ടുതന്നെ കോൺ‌ഗ്രസ് നേതാക്കളിൽ ചിലരെ തങ്ങളുടെ ഐക്കണായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു, നീതിയുടെ ഒരംശത്തിൽ പോലും അവരതിന് അർഹരല്ല, എന്നീട്ടും കപട ദേശീയതയുടെ ഉച്ചിയിൽ പല്ലിളിച്ചിരുന്ന് മറ്റുള്ളവരുടെ ദേശീയ ബോധത്തിന് മാർക്കിടുന്നത് കാണുമ്പോൾ സ്വബോധം നഷ്ടപെടാത്തെവരെ ചരിത്ര സത്യം ഓർമ്മിപ്പിക്കപെടേണ്ടതുണ്ട് എന്നതിനാൽ മാത്രം ഇത്രയും എഴുതിയത്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുമ്പോൾ വർഗീയ, കപട ദേശീയതയെ തിരിച്ചറിഞ്ഞു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മതേതര മൂല്ല്യങ്ങളിൽ നിലകൊള്ളുന്നവരുമായി നാം മാറണം എന്ന ഓർമ്മപെടുത്തലുകളോടെ, എവർക്കും റിപബ്ലിക് ദിന ആശംസകൾ..


Oct 4, 2014

യാത്ര ജീവിതത്തിന്റെ ഒഴുക്ക്


ഒരു ബിന്ദുവിൽ നിന്നും മറ്റൊരൂ ബിന്ദുവിലേക്കുള്ള ചലനം തൂലികയിലൂടെയാകുമ്പോൾ പുസ്തകങ്ങളായ് പിറക്കുന്നു, ബ്രഷിലൂടെയാകുമ്പോൾ ചിത്രരചനകളായും വാക്കുകളിലൂടെ കഥ പ്രസംഗങ്ങളും കവിതാ പരായണങ്ങളുമൊക്കെയായ് തീരുന്നു, മനുഷ്യാത്മാവിൽ നിന്ന് സ്വപ്നങ്ങൾ ജനിക്കുന്നു, മനുഷ്യ ചലനങ്ങൾ യാത്രകളായ് തീരുന്നു. ഏതൊരൂ ചലനവും അതിന്റെ പൂർണ്ണതയിലേക്കെത്താൻ ലക്ഷ്യബോധത്തോടെയായിരിക്കണം നിർവഹിക്കേണ്ടതെന്നു മാത്രം. യാത്രയുടെ എറ്റവും വലിയ യാഥാർത്ഥ്യമായ ജനനം മുതൽ മരണം വരെയുള്ള ജീവിതം ലക്ഷ്യബോധത്തോടെയാകുമ്പോഴാണ് അർത്ഥ സമ്പൂർണ്ണമാകുന്നത്. ഏതൊരൂ കാര്യത്തിലും പ്രധാനമായും വേണ്ടത് ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമാണ്. അങ്ങിനെയുള്ള ചലനങ്ങളിലൂടെയും ആർജ്ജിക്കാനാവുന്നത് വ്യത്യസ്ത രീതിയിലുള്ള വളർച്ചയാണ്, വ്യക്തിവികാസത്തിന് വളർച്ചയുണ്ടാകണമെങ്കിൽ ചലനാത്മകമായിരിക്കണം, ചലനാത്മക സമൂഹത്തിൽ നിന്നെ പുരോഗതിയുണ്ടാവുകയുള്ളു.

ഇമാം ഗസ്സാലിയുടെ പ്രശസ്തമായ വാക്യമുണ്ട്, “ഭൂമിയിൽ ചുറ്റിക്കറങ്ങുകയാണെങ്കിൽ നിങ്ങളുടെ ജീവിതം സന്തുഷ്ടമാകും, വെള്ളം ഒഴുകിക്കൊണ്ടിരിന്നാൽ ശുദ്ധമാവുകയും കെട്ടിനിന്നാൽ മോശമാവുകയും ചെയ്യുന്നത് പോലെ”. ജീവിത ധർമ്മത്തിലേക്ക് ചേർത്തുവെക്കേണ്ട ഒന്നാണ് ഭൂമിയിലൂടെയുള്ള യാത്രകളെന്ന് ലളിതമായ് വ്യക്തമാകുന്നു. ഒഴുക്കുള്ള എന്തിനും ശക്തിയുണ്ടാവുകയുള്ളൂ, ജീവൻ നിലനിർത്താൻ വേണ്ട അതിപ്രധാനമായവയൊക്കെ തന്നെ ചലനാത്മകമാണ്, ചലിക്കാത്ത വള്ളത്തിനും വായുവിനും ശക്തിയില്ല, മ്ളേഛമായ ജീവനുകൾ തുടങ്ങുന്നത് കെട്ടികിടക്കുന്നവയിലാണ്. ഏത് മേഖലയിലാണെങ്കിലും ചലനം ആരോഗ്യകരമാണ്. വ്യായാമങ്ങൾ വഴി ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതോടെ ആരോഗ്യകരമാകുന്നു, മനുഷ്യൻ ശക്തരാകണമെങ്കിൽ ചലനാത്മകമായിരിക്കണം. ചലനാത്മകമായ സമൂഹത്തിനാണ് പുരോഗതിയുണ്ടാവുക.

ജീവിതത്തിൽ ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകമാണ് യാത്ര. രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാർത്ഥ യാത്ര സ്ഥല കാലങ്ങളെ മറികടന്നു പോവുന്നു, ദേശം ഒരു പരിമിതിയിലുള്ളതാണ്. ദേശങ്ങളെ മറികടക്കുന്ന യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്, ജീവിതത്തിന്റെ ഒഴുക്കാണ്. ശുദ്ധ പ്രകൃതിയിലേക്കുള്ള ഒഴുക്കിൽ മ്ളേഛങ്ങളില്ലാതാവും, വ്യത്യസ്ഥ സമൂഹങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴേ സ്വാർത്ഥത മനുഷ്യനിൽ നിന്ന് അകന്നു നിൽക്കൂ, ആർത്തിക്ക് അതിരുകളുണ്ടാവുകയുള്ളൂ. ഇതര സമൂഹത്തിലേക്ക് എത്തിച്ചേർന്നാൽ ആ സമൂഹത്തിന്റെ നാഡിമിടിപ്പറിയാതെ പിന്തുണയില്ലാതെ മുന്നോട്ട് പോവുക സാധ്യമല്ല. സ്വാർത്ഥതക്ക് അർത്ഥമില്ലാതാവുന്നത് അങ്ങിനെയാണ്. സ്വാർത്ഥതയും ആർത്തിയും മനുഷ്യമനസ്സിൽ കുടിയേറുന്നത് സമൂഹത്തോട് സമ്പർക്കമില്ലാതെ ഒറ്റപെട്ടു ജീവിക്കുമ്പോഴാണ്. യാത്രകളിലൂടെ അപരിചിത കാഴ്ച്ചകളും സംസ്കാരവും വൈവിധ്യമാർന്ന ജീവിത രീതികളുമെല്ലാം അനുഭവിച്ചറിയുക വഴി മനസ്സിന് വികാസമുണ്ടാകുന്നു, ഉന്നതമായ സംസ്കാരത്തിലേക്ക് ഉയർത്തെപെടാനും പുരോഗമന ചിന്തകൾ കൈമാറ്റപെടാനും ഉതകുന്ന സംസ്കരണമാണ് യാത്ര നേടിതരുന്നത്. ലോകമാനവിക സംസ്കാരം അതി ശക്തമായ് വളർന്നത് യാത്രയിലൂടെയാണ്.

കാഴ്‌ച്ചകളിലൂടെ ദേശങ്ങളെ കണ്ടും സൃഷ്ടിപ്പിന്റെ വ്യതിരിക്തതയറിഞ്ഞും പറഞ്ഞും വിഭവങ്ങൾ ആസ്വദിച്ചും ദൈവത്തിന്റെ അത്ഭുതങ്ങളായ പ്രകൃതിയുടെ താളലയങ്ങളിൽ ആത്മീയമായ അതിരുകളിലൂടെയാവണം യാത്ര. കൂടെ കുടുംബങ്ങളെയും കൂട്ടുകയാണെങ്കിൽ യാത്രകൾ മഹത്തരമായി തീർന്നിടും, സ്നേഹവും അറിവും പങ്കുവെച്ചുകൊണ്ടുള്ള യാത്ര മനസ്സുകളെ തമ്മിൽ ശക്തമായ സ്നേഹവലയങ്ങളിൽ ബന്ധിതരാക്കും. നബി തിരുമേനി ഭാര്യമാരെയും യാത്രകളിൾ കൂടെ കൂട്ടിയിരുന്നു. മനസ്സിന്‌ അയവുനല്കുണന്ന വേളകളാകണം യാത്രകൾ, അത് മാനസ്സികാസ്വദനത്തിലൂടെ ഒഴുകിപോകണം, തിരക്കുപിടിച്ചതായാൽ ആസ്വാദനം നഷ്ടപെടും. ഒഴുക്കെന്നർത്ഥമുള്ള സിയാഹ എന്ന പദമാണ് യാത്രപ്രിയങ്കരായ അറബികൾ ഉല്ലാസ യാത്രക്ക്  പറയുന്നത്. യാത്രയിൽ തൃപ്‌തികരമല്ലാത്തതും ദു:ഖകരവുമായ അവസ്ഥകള്‍ കഴിയുന്നത്ര ഉണ്ടാകാതിരിക്കാനുള്ള വേണ്ട മുങ്കരുതലുകൾ സ്വീകരിക്കണം.  യാത്രക്ക് ഭാഷയൊ സംസ്കാരമൊ ജീവിത രീതിയോ വിലങ്ങു തടിയാക്കരുത്ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്ക്കുഷന്ന പർവ്വതങ്ങൾ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവർഗങ്ങളും നാം അതിൾ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (ഖുർആൻ, ഖാഫ് 7-8). സുന്ദരമായ പ്രകൃതിയോട് പുറംതിരിഞ്ഞു നിൽക്കുന്നത് നിഷ്‌ക്രിയത്വമാണ്. മനുഷ്യന് നൽകിയ അലങ്കാരത്തെ നിഷിദ്ധമാക്കിയവനാരുണ്ട് എന്നത് സൃഷ്ടി വൈഭവത്തെ കണ്ടറിയാൻ ശ്രമിക്കാത്തവരോടാണല്ലൊ ചോദിക്കുന്നത്. അടിഞ്ഞുകൂടിയുള്ള ആരാധനകൾക്കപ്പുറം ചുറ്റുപാടുകളെ അറിയുകയും അതിലെ മനോഹര ദൃഷ്ടാന്തങ്ങളെയും അനുഭവിച്ചറിഞ്ഞുകൊണ്ട് ആത്മീയ ബോധത്തോടെ ആനന്ദകരമായ ജീവിതം നയിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ് എന്നാണാതിന്റെ വിവക്ഷ. സമ്പത്തും സ്വദഖയും ഓഹരി വെക്കുന്നിടത്ത് ഇസ്‌ലാം യാത്രക്കാരനെ ഒരു വിഭാഗമായി പരിഗണിക്കുന്നതിലൂടെ യാത്രക്കുള്ള പ്രാധാന്യമാണ് കാണിക്കുന്നത്.

യാത്രക്ക് വ്യത്യസ്ത തലങ്ങളുണ്ട്, വ്യാപാരവും തൊഴിലുമെല്ലാം ഏറെ കാലമായ് സമൂഹത്തിൽ നില നിൽക്കുന്നെങ്കിലും തീർത്ഥാടനവും പാലായനവുമാണ് കാലങ്ങളായുള്ള ആത്മീയതയുടെ അടയാളങ്ങൾ. ഹിജ്റ നിർബന്ധിതാവസ്ഥയിലുള്ള പാലായനമാണെങ്കിൽ ഹജ്ജ് വിശ്വാസിയുടെ പഞ്ചസ്തംഭങ്ങളിലുള്ള കർമ്മമാണ്. ഹജ്ജിലും ഹിജ്റയുടെ അംശമുണ്ട്, ഇബ്രാഹീം നബിയുടെ ഹിജ്റയും ഹാജറ ബീവിയുടെ ഓട്ടവും വിസ്മരിക്കപെട്ട ഹജ്ജില്ല. എന്നാൽ അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ഹിജ്റ, അത് പ്രകൃതിപരമായ നിയമമാണ്. അനുകൂല ജീവിത സാഹചര്യത്തിന് വേണ്ടി ജീവികൾ മാറിപോകുന്നതാണ് ദേശാടനം. മനുഷ്യ ജിവിതത്തിന്റെ ഭാഗമായ ആത്മീയവൃത്തിക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും മനുഷ്യർ മാറിപോകണമെന്ന കല്പനയാണ് ഹിജ്റ. ഇസ്ലാമിക ചരിത്രത്തിൽ ഹിജ്റക്ക് വലിയ പ്രാധാന്യമുണ്ട്. വിശുദ്ധ പ്രമാണം പോരാട്ടങ്ങളേക്കാൾ മുൻഗണന പലായനത്തിനാണ് നൽകിയിട്ടുള്ളത്. ഇസ്ലാമിക കലണ്ടറുമായ് ബന്ധപെട്ട ചർച്ചയിൽ നബി(സ) ജനനവും നുബൂവത്തും പരിഗണിക്കാതെ  നബി(സ)യുടെ മക്കയിൽ നിന്നും മദീനയിലേക്കുള്ള പാലായനമാണ് ഹിജ്റ കലണ്ടറിന്റെ തുടക്കമായ് തിരഞ്ഞെടുത്തത്, അത് മനുഷ്യ വികാസത്തിനും വ്യാപനത്തിനും വേണ്ടിയുള്ള പറിച്ചു നടലായിരുന്നു.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ആത്മീയ യാത്രയാണ് ഹജ്ജ്, നിരവധി യാത്രകളുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരമാണത്. യാത്ര ചെയ്യാനാവുന്നവർക്കാണ് ഹജ്ജ് നിർബന്ധമാകുന്നത്. സാമ്പത്തികമായ കഴിവ് പരിഗണിക്കുന്നതിൽ പ്രധാന ഭാഗം യാത്രക്കുള്ളതാണ്, പണമല്ല ഹജ്ജിന്റെ പ്രധാന ഉപാദി, യാത്രയാണ്. ഹജ്ജിന്റെ വിളിയടയാളങ്ങളിൽ ദൂരദിക്കുകളിൽ നിന്നും നൂറ്റാണ്ടുകളായി ജന സമൂഹം ഒഴുകിയെത്തികൊണ്ടിരിക്കുന്നു. (നാം അദ്ദേഹത്തോട്‌ പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിന്റെയടുത്ത്‌ വന്നു കൊള്ളും. (ഖുർആൻ ഹജ്ജ്:27)  ഹജ്ജിനേക്കാൾ പുരാതനമായ ഒരു യാത്ര മനുഷ്യ സംസ്‌കൃതിയുടെ സംസാരത്തിൽ കേൾക്കാനാകില്ല.  ലക്ഷ്യബോധം പരമോന്നതായതിനാൽ പരിമിതികളിൽ ക്ഷമാലുക്കളാകുന്നവർക്കെ യാത്ര വിജയകരമാക്കാനാവൂ, ക്ലേശങ്ങളിൽ ക്ഷമപുലർത്താത്ത യാത്രക്ക് ലക്ഷ്യപ്രാപ്തിയില്ല. ഇബ്‌നു തൈമിയ്യ ക്ഷമയെ മൂന്നായി തിരിച്ചു പറഞ്ഞു. ഒന്ന്, ദൈവകല്പ്പ്നകളിലുള്ള ക്ഷമ. രണ്ട്, ധിക്കാര പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. മൂന്ന്, ഇച്ഛ പ്രകാരമല്ലാതെ സംഭവിക്കപെടുന്ന അപകടങ്ങളിൽ പിടിച്ച് നിൽക്കുക. ക്ഷമിക്കുവർക്ക് അതിന്റെ അനന്തര ഫലമായ് ഗുണങ്ങൾ ആര്ജിക്കാനാവും, ക്ഷമയില്ലാത്തവർക്ക് എല്ലാ നിലയിലും നഷ്ടം മാത്രമെയുണ്ടാവുകയുള്ളൂ. അതിനാൽ തന്നെ യാത്രയിൽ ക്ഷമക്ക് വളരെ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് ഹജ്ജ് പോലുള്ള യാത്രകൾ. ക്ഷമാശീലരെ കുറിച്ച് അല്ലാഹു പറഞ്ഞത്, “അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌ (ഖുർആൻ, സുമർ:10). ക്ഷമയില്ലാത്ത ഒന്നിനും ചൈതന്യമില്ല.

ഇസ്ലാമിക ചരിത്രത്തിന്റെ യാത്രനടത്തിവരിൽ നിന്നാണ് പണ്ഢിതന്മാരെയും പ്രസിദ്ധമായ ഗ്രന്ഥങ്ങളും ലഭിച്ചത്, ഹിജാസിനുള്ളിൽ മതപഠനങ്ങളിൽ അടിഞ്ഞുകൂടിയവരിൽ നിന്നും ഇസ്ലാമിക ലോകത്തിന് വേണ്ടത്ര സംഭാവനകൾ ലഭിച്ചിട്ടില്ല, ഉസ്ബകിസ്ഥാനിൽ നിന്നുള്ള  ഇമാം ബുഖാരിയും പേർഷ്യയിൽ നിന്നുള്ള  ഇമാം മുസ്ലിമും അടങ്ങി അനേക വിശിഷ്ട വ്യക്തിത്വങ്ങളുടെ രചനകൾ ഹിജാസിനു പുറത്തുനിന്നുള്ളവരുടേതായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ജ്ഞാന സമ്പന്നനായ ഗുരുവിൽ നിന്നു ജ്ഞാനം നേടുന്നതിനേക്കാൾ ഉത്തമം യാത്രചെയ്തു വിവിധ നഗരങ്ങളിലെ ജ്ഞാനികളിൽ നിന്നുള്ള അറിവുനേടലാണെന്ന ഇമാം അഹ്മദിന്റെ വക്കുകളിൽ നിന്നും ഊർജ്ജം നേടികൊണ്ട് യാത്രയുടെ മഹത്വവും നേട്ടവും തിരിച്ചറിയേണ്ടതുണ്ട്.

ഹജ്ജത്തുൽ വിദാഇൽ പ്രവാചകന്റെ അവസാന പ്രസംഗം ശ്രവിച്ച ലക്ഷകണക്കിന് സഹാബികൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്രയായതിലൂടെയാണ് ലോകത്ത് ഇസ്ലാമിക സന്ദേശം വ്യാപിച്ചത്. ഇസ്ലാമിക സാഹിത്യ രചനകളിൽ ഇബ്‌നുബത്തൂത്തയുടെ പ്രസിദ്ധമായ യാത്ര വിവരണം, മുഹമ്മദ് അസദിന്റെ `മക്കയിലേക്കുള്ള പാതതുടങ്ങി അനേകം ഗ്രന്ഥങ്ങളുണ്ട്. മുഹമ്മദ്‌ മര്മരഡ്യൂക്‌ പിക്‌താൾ, ഇദ്‌രീസ്‌ തൗഫീഖ് തുടങ്ങി അനേകമാളുകൾ ഇസ്‌ലാമിലേക്ക്‌ ആകൃഷ്‌ടരായതിനു പ്രേരകമായത്‌ യാത്രയാണ്. ഒരു കാലത്ത് കച്ചവടാവശ്യാർഥം വിവിധ നാടുകളിലേക്ക്‌ യാത്ര ചെയ്‌ത അറബികളിലൂടെയാണ് ഇസ്‌ലാമിക പ്രചാരണമുണ്ടായത്. കച്ചവടത്തിലൂടെയാണ് അറബികൾ മരുഭൂമിയിലെ ജീവിതം എളുപ്പമാക്കിയത്, ലോകത്ത് സ്വന്തമായ് ഒരു രാഷ്ട്രമില്ലാത്ത ജൂതന്മാർ അതി ശക്തരായതും വിവിധ രാജ്യങ്ങളിലൂടെയുള്ള വാണിജ്യയാത്രകളിലൂടെയാണ്. സാമ്രാജ്യത്വ ശക്തികളും ലോകം കീഴടക്കിയത് വിവിധ ഭാഗങ്ങൾ സഞ്ചരിച്ചാ‍ണല്ലൊ. യാത്ര മനുഷ്യ സമൂഹത്തിന് ഊർജ്ജം നൽകുന്നു, അതുകൊണ്ട് യാത്രകളെ പ്രോത്സാഹിപ്പിക്കാം, പക്ഷെ യാത്രകൾ കേവലം വിനോദത്തിനുവേണ്ടി മാത്രമാവരുത്‌. പ്രയോജനകരമായ മറ്റു നേട്ടങ്ങളും യാത്രയിലൂടെ കരസ്ഥമാക്കാന്‍ കഴിയണം, അത്തരത്തിലുള്ള ലക്ഷ്യബോധത്തോടെയുള്ള യാത്രകളായിരിക്കണം നമ്മുടേത്.


Related Posts Plugin for WordPress, Blogger...